ഹൂസ്റ്റണ്‍ ∙ വ്യാജ വാര്‍ത്തകള്‍, നുണ പ്രചാരണം, പൊതുവിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍... ഫെയ്‌സ്ബുക്കിന് ശ്രദ്ധിക്കേണ്ടതായി

ഹൂസ്റ്റണ്‍ ∙ വ്യാജ വാര്‍ത്തകള്‍, നുണ പ്രചാരണം, പൊതുവിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍... ഫെയ്‌സ്ബുക്കിന് ശ്രദ്ധിക്കേണ്ടതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ വ്യാജ വാര്‍ത്തകള്‍, നുണ പ്രചാരണം, പൊതുവിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍... ഫെയ്‌സ്ബുക്കിന് ശ്രദ്ധിക്കേണ്ടതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ വ്യാജ  വാര്‍ത്തകള്‍, നുണ പ്രചാരണം, പൊതുവിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍... ഫെയ്‌സ്ബുക്കിന് ശ്രദ്ധിക്കേണ്ടതായി നൂറു പ്രശ്‌നങ്ങളുണ്ട്. ഇവയെല്ലാം പലരില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണെന്ന് പൊതുവേ പറയാം. എന്നാല്‍ ഇതെല്ലാം ഒരാളില്‍ നിന്നു തന്നെ നേരിടേണ്ടി വന്നാലോ? യുഎസ് മുന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ആനയിക്കുമ്പോള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതു തന്നെയാണ്. 

 

ADVERTISEMENT

മുന്‍ പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വരും ആഴ്ചകളില്‍ പുനഃസ്ഥാപിക്കുമെന്ന് മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ്  പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ അടുത്ത വര്‍ഷം അദ്ദേഹം  തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ വീണ്ടും അടിപൊട്ടുമെന്ന്  ഉറപ്പായിരിക്കുകയാണ്. 

 

 'ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ക്ക് വിധേയമാകുമെന്ന്' മെറ്റയുടെ ആഗോള കാര്യങ്ങളുടെ തലവന്‍ നിക്ക് ക്ലെഗ് ബുധനാഴ്ച പറഞ്ഞു. ക്യാപ്പിറ്റോൾ  കലാപത്തിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ട ഏതൊരു പൊതു വ്യക്തിക്കും ആ നയങ്ങള്‍ ബാധകമാകുമെങ്കിലും, നിലവില്‍ ആ വിഭാഗത്തിലെ ഏക വ്യക്തി ട്രംപാണ്.

 

ADVERTISEMENT

ഒന്നിലധികം ലംഘനങ്ങള്‍ തടയുന്നതിന്, വിദ്വേഷ പ്രസംഗം, അക്രമത്തിനുള്ള പ്രേരണകള്‍ തുടങ്ങിയ നിരോധിത ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനുള്ള ശിക്ഷയായി മെറ്റയുടെ സ്‌ട്രൈക്ക് സിസ്റ്റം ട്രംപിന് മാത്രമായി വർധിപ്പിക്കും. പ്ലാറ്റ്‌ഫോമുകളില്‍ ഇടപഴകുന്നതില്‍ നിന്ന് 30 ദിവസത്തെ നിയന്ത്രണത്തിന് മുമ്പ് മിക്ക ഉപയോക്താക്കള്‍ക്കും അഞ്ച് സ്‌ട്രൈക്കുകള്‍ ലഭിക്കുമ്പോള്‍, മുന്‍ പ്രസിഡന്റിന്റെ ഒരു കുറ്റം കൊണ്ട് മാത്രം ആ ശിക്ഷ വിധിക്കുമെന്ന് കമ്പനി പറയുന്നു. കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് വീണ്ടും സസ്‌പെന്‍ഷനില്‍ കലാശിച്ചേക്കാം.

 

ക്ലെഗ് ഉദ്ധരിച്ച നയം 2021ല്‍ ട്രംപിന്റെ സസ്‌പെന്‍ഷനുശേഷം രൂപീകരിക്കുകയും ബുധനാഴ്ച അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാർഥികള്‍, ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വാര്‍ത്താ പ്രാധാന്യമുള്ള അക്കൗണ്ടുകള്‍ എന്നിങ്ങനെയാണ് കമ്പനി പൊതു വ്യക്തികളെ വിശേഷിപ്പിക്കുന്നത്.

 

ADVERTISEMENT

ട്രംപ് 2024ലെ  തന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനാല്‍, രാഷ്ട്രീയക്കാര്‍ക്കുള്ള മെറ്റയുടെ നയം അനുസരിച്ച് അദ്ദേഹം വസ്തുതാ പരിശോധനയ്ക്ക് വിധേയനാകില്ല. എന്നിരുന്നാലും ട്രംപിന്റെ ഏതെങ്കിലും പോസ്റ്റുകള്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നിയമവിരുദ്ധമാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്ന് ക്ലെഗ് പറയുന്നു.

 

ജോ ബൈഡനോടുള്ള തിരഞ്ഞെടുപ്പ് തോല്‍വി സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയാന്‍ ട്രംപിന്റെ അനുയായിക്കൂട്ടം ക്യാപിറ്റലിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രണ്ട് വര്‍ഷം മുമ്പ് ട്രംപിന്റെ അക്കൗണ്ടുകള്‍ റദ്ദ് ചെയ്തിരുന്നു. ട്രംപിന്റെ പോസ്റ്റുകള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ പ്രശംസിക്കുകയും പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നതായി മെറ്റാ അന്ന് പറഞ്ഞു.

 

ആ തീരുമാനം കമ്പനിയുടെ അനൗദ്യോഗിക ട്രൈബ്യൂണലായ മെറ്റയുടെ മേല്‍നോട്ട ബോര്‍ഡിന്റെ മുമ്പാകെ പോയി. ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ശ്രേണിയുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ഇവര്‍ അഭിപ്രായങ്ങള്‍ നല്‍കുന്നത്. ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തോട് ബോര്‍ഡ് യോജിച്ചുവെങ്കിലും അനിശ്ചിതകാല മരവിപ്പിക്കല്‍ ഏകപക്ഷീയമാണെന്നും അത് പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

 

ഉചിതമായ ഉള്ളടക്ക മോഡറേഷനും ലംഘനങ്ങളുടെ അനന്തരഫലങ്ങളും രൂപകല്‍പന ചെയ്യുന്നത് ഒരു ദശാബ്ദത്തിലേറെയായി ഫെയ്‌സ്ബുക്ക് നേരിടുന്ന പ്രശ്‌നമാണ്. റിപ്പബ്ലിക്കന്‍മാര്‍ പ്ലാറ്റ്‌ഫോം വലതുവശത്തുള്ളവരോട് പക്ഷപാതപരമാണെന്ന് ആരോപിക്കുന്നു. 

 

വണ്‍സ്‌ട്രൈക്ക് പെനാല്‍റ്റി

 

കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഓരോ പോസ്റ്റിനും ഉപയോക്തൃ അക്കൗണ്ടുകളില്‍ മെറ്റാ സ്‌ട്രൈക്കുകള്‍ പ്രയോഗിക്കുന്നു. ഇത് കമ്പനിയുടെ പൊതുവായി പോസ്റ്റ് ചെയ്ത നിയമങ്ങള്‍ക്കനുസരിച്ച് സസ്‌പെന്‍ഷന്റെ ദൈര്‍ഘ്യം വർധിക്കുന്നതിലേക്ക് നയിക്കുന്നു. മിക്ക ഉപയോക്താക്കള്‍ക്കും, ഒരു സ്‌ട്രൈക്ക് അവര്‍ക്ക് ഒരു മുന്നറിയിപ്പ് മാത്രമേ ലഭിക്കൂ.  ക്ലെഗ് പറയുന്നതനുസരിച്ച്, ട്രംപ് ഒരു സ്‌ട്രൈക്കിന് വിധേയനായാല്‍ കൂടി കൂടുതല്‍ ത്വരിതപ്പെടുത്തിയ അനന്തരഫലങ്ങള്‍ക്ക് വിധേയനാകും.

 

മെറ്റയുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അക്രമവും പ്രേരണയും, വഞ്ചനയും ചൂഷണവും വിദ്വേഷ പ്രസംഗവും പോലുള്ള ലംഘനങ്ങളുടെ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ചില ഒഴിവാക്കലുകള്‍ ഉണ്ട്. ആക്ഷേപഹാസ്യമാണെന്ന് നിശ്ചയിച്ചിട്ടുള്ള ഒരു പോസ്റ്റ് അതേ അനന്തരഫലങ്ങള്‍ ഉണ്ടാക്കില്ല. മെറ്റയുടെ പൊതു പ്രസ്താവനകള്‍ അനുസരിച്ച്, വാര്‍ത്താ യോഗ്യമെന്ന് കരുതുന്ന ചില പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടില്ല. 

 

ട്വിറ്റര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

 

ഒക്ടോബറില്‍ ട്വിറ്റര്‍ സ്വന്തമാക്കിയ ഇലോണ്‍ മസ്‌ക്, ട്രംപിനെ തിരികെ അനുവദിക്കണമോ എന്നതിനെക്കുറിച്ച് തന്റെ അനുയായികള്‍ക്കിടയിൽ വോട്ടെടുപ്പ് നടത്തിയതിന് ശേഷം മുന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല. അദ്ദേഹം തന്റെ സ്വന്തം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ട്രംപ് തന്റെ പുതുതായി പുനഃസ്ഥാപിച്ച ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എപ്പോൾ ഉപയോഗിക്കും എന്ന് വ്യക്തമല്ല.

 

തന്റെ സസ്‌പെന്‍ഷനില്‍ മെറ്റയുടെ വിപണി മൂല്യത്തിലുണ്ടായ ഇടിവിനെ പറ്റിപറയാൻ ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ പോസ്റ്റുചെയ്തു, 'ഇങ്ങനെയൊരു കാര്യം ഒരു സിറ്റിങ് പ്രസിഡന്റിന് അല്ലെങ്കില്‍ പ്രതികാരം അര്‍ഹിക്കാത്ത മറ്റാര്‍ക്കെങ്കിലും സംഭവിക്കരുത്!'- അദ്ദേഹം കുറിച്ചു.