തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ
ഡിസ്ട്രോയ്റ്റ് ∙ അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക്
ഡിസ്ട്രോയ്റ്റ് ∙ അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക്
ഡിസ്ട്രോയ്റ്റ് ∙ അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക്
ഡിസ്ട്രോയ്റ്റ് ∙ അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ, തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് റാഫേൽ തട്ടിൽ. ഇന്റർനാഷണല്‍ പ്രെയര്‍ലൈൻ സംഘടിപ്പിച്ച പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ.
ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് പ്രതിപാദിച്ചു. പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ്. പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാതിരിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിർത്തുന്ന, മാതാപിതാക്കളെ മാറ്റിനിർത്തുന്ന ,സഹോദരങ്ങളെ മാറ്റിനിർത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിർത്തുന്ന സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ദൂർത്തു പുത്രൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു , എല്ലാവരെയും മാറ്റി നിർത്തി ദൂരവേ പോയതിന്റെ ദുരന്ത ഫലങ്ങളാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാൻ നോബ് കാലഘട്ടത്തിൽ മാത്രമല്ല തുടർ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെയ്ത മാര്‍ ജോസഫ് പൗവത്തിലിന് ഇൻറർനാഷനൽ പ്രെയർ ലൈൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിച്ചു. സമ്മേളനത്തിൽ കോഓർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു. പിതാവ് ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്ത ഇടയശ്രേഷ്ഠനായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന പിതാവ് മാര്‍ ജോസഫ് പൗവത്തിലിന്റെ വിയയോഗത്തിൽ ഇൻറർനാഷനൽ പ്രെയർ ലൈൻ കുടുംബത്തിന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആര്‍ച്ച്ബിഷപ്പിന്റെ സ്മരണാർത്ഥം ഒരുനിമിഷം മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ. പി. കുരുവിള അച്ചൻ (ഹൂസ്റ്റൺ )പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് കോഓർഡിനേറ്റർ സി വി എസ് ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു
ഇന്റർനാഷനല്‍ പ്രെയര്‍ലൈൻ പ്രസിഡന്റ് ടി. എ. മാത്യു മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകുകയും എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. അഭിവന്ദ്യ തട്ടിൽ പിതാവിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം പ്രാർഥന സമ്മേളനം സമാപിച്ചു . ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ട് നൽകി.