760 വർഷത്തിലേറെ പരോളില്ലാതെ തടവ് ; അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് രോഗികളെ കൊന്ന നഴ്സിന് കടുത്ത ശിക്ഷയുമായി കോടതി
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പെൻസിൽവേനിയ∙ പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഹെതർ പ്രസ്ഡി (41) കുറ്റസമ്മതം നടത്തിയതായി അവരുടെ അഭിഭാഷകൻ ഫിലിപ്പ് ഡിലുസെന്‍റ് അറിയിച്ചു. മൂന്ന് കൊലപാതകവും 19 കൊലപാതക ശ്രമങ്ങളും ഹെതർ പ്രസ്ഡി നടത്തിയതായി കോടതി കണ്ടെത്തി.
ബട്ട്‌ലർ കൗണ്ടി ജഡ്ജി പ്രസ്ഡീയെ മൂന്ന് കൊലപാതകങ്ങൾക്ക് തുടർച്ചയായി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂടാതെ 19 കൊലപാതക ശ്രമങ്ങൾക്ക് പ്രതി 380 മുതൽ 760 വർഷം വരെ തുടർച്ചയായി തടവ് ശിക്ഷയും അനുഭവിക്കണം എന്ന് അറ്റോർണി ജനറലിന്‍റെ ഓഫിസ് വ്യക്തമാക്കി.