മാസ്‌കും ഗൗണും രണ്ട് ഗ്ലൗസും ഷൂ കവറും തലയിൽ ഹൂഡും; അറിയണം അവരുടെ ബുദ്ധിമുട്ടുകളും
കോവിഡ്–19 പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുറത്തിറങ്ങി നടക്കുന്നവരും കുറവല്ല. കേന്ദ്ര നേതൃത്വവും സംസ്ഥാന ഭരണാധികാരികളും ആരോഗ്യവകുപ്പും പൊലീസുമൊക്കെ വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടും, വീട്ടിൽ ഇരിക്കേണ്ട സാഹചര്യം മനസ്സിലാക്കിയിട്ടും
കോവിഡ്–19 പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുറത്തിറങ്ങി നടക്കുന്നവരും കുറവല്ല. കേന്ദ്ര നേതൃത്വവും സംസ്ഥാന ഭരണാധികാരികളും ആരോഗ്യവകുപ്പും പൊലീസുമൊക്കെ വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടും, വീട്ടിൽ ഇരിക്കേണ്ട സാഹചര്യം മനസ്സിലാക്കിയിട്ടും
കോവിഡ്–19 പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുറത്തിറങ്ങി നടക്കുന്നവരും കുറവല്ല. കേന്ദ്ര നേതൃത്വവും സംസ്ഥാന ഭരണാധികാരികളും ആരോഗ്യവകുപ്പും പൊലീസുമൊക്കെ വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടും, വീട്ടിൽ ഇരിക്കേണ്ട സാഹചര്യം മനസ്സിലാക്കിയിട്ടും
കോവിഡ്–19 പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുറത്തിറങ്ങി നടക്കുന്നവരും കുറവല്ല. കേന്ദ്ര നേതൃത്വവും സംസ്ഥാന ഭരണാധികാരികളും ആരോഗ്യവകുപ്പും പൊലീസുമൊക്കെ വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടും, വീട്ടിൽ ഇരിക്കേണ്ട സാഹചര്യം മനസ്സിലാക്കിയിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ പുറത്തിറങ്ങി നടക്കുന്നവർ ആരോഗ്യരംഗത്തുള്ളവർ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടും മനസ്സിലാക്കണം.
കോവിഡ് രോഗികളെ, അല്ലെങ്കിൽ രോഗം സംശയിച്ച് ഐസൊലേറ്റ് ചെയ്തിരിക്കുന്നവരെ പരിചരിക്കാൻ എത്തുന്നവര്‍ എന്തെല്ലാം മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത്രയും മുൻകരുതലുകൾ സ്വീകരിച്ചിട്ടുപോലും കോട്ടയം മെഡിക്കൽ കോളജിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
മാസ്‌കും ഗൗണും രണ്ട് ഗ്ലൗസും ഷൂ കവറും തലയിൽ ഹൂഡും അണിഞ്ഞാണ് ഇവർ കോവിഡ് രോഗികളെ ശുശ്രൂഷിക്കാനെത്തുന്നത്. നാലു മണിക്കൂറിലധികം ഈ എൻ–95 മാസ്ക് മുഖത്തു വയ്ക്കുകയും അസാധ്യമാണ്. കടുത്ത ചൂടിൽ ശരീരമാകെ വീണ്ടും ഇത്രയും പൊതിഞ്ഞ് എത്തുന്ന ഇവരുടെ അവസ്ഥകൂടി ഒന്നു ചിന്തിക്കുക. ഈ വസ്‌ത്രം ധരിച്ചാൽ വെള്ളം കുടിക്കാനോ കഴിക്കാനോ മൂത്രമൊഴിക്കാനോ വരെ ഇവയൊന്ന് മാറ്റിയ ശേഷമേ സാധ്യമാകു താനും.
ഇത്രയും ത്യാഗം ഇവർ അനുഭവിക്കുമ്പോൾ നമുക്ക് ചെയ്യാനാകുന്നത് രോഗം പടരുന്ന സാഹചര്യം പരമാവധി ഒഴിവാക്കി, നൽകുന്ന നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുകയാണ്.