കോവിഡ്: 14 ദിവസത്തിനു ശേഷവും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം, പുതുതായി മൂന്നെണ്ണം കൂടി
ലോകമാകെ ദുരിതം വിതച്ചു മുന്നേറുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ രോഗലക്ഷണങ്ങളൽ പുതുതായി മൂന്നെണ്ണം കൂടി. ഇതോടെ 12 ലക്ഷണങ്ങളാണ് രോഗത്തിന്റേതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടുത്തിയിരിക്കുന്നത്. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്,
ലോകമാകെ ദുരിതം വിതച്ചു മുന്നേറുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ രോഗലക്ഷണങ്ങളൽ പുതുതായി മൂന്നെണ്ണം കൂടി. ഇതോടെ 12 ലക്ഷണങ്ങളാണ് രോഗത്തിന്റേതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടുത്തിയിരിക്കുന്നത്. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്,
ലോകമാകെ ദുരിതം വിതച്ചു മുന്നേറുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ രോഗലക്ഷണങ്ങളൽ പുതുതായി മൂന്നെണ്ണം കൂടി. ഇതോടെ 12 ലക്ഷണങ്ങളാണ് രോഗത്തിന്റേതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടുത്തിയിരിക്കുന്നത്. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്,
ലോകമാകെ ദുരിതം വിതച്ചു മുന്നേറുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ രോഗലക്ഷണങ്ങളൽ പുതുതായി മൂന്നെണ്ണം കൂടി. ഇതോടെ 12 ലക്ഷണങ്ങളാണ് രോഗത്തിന്റേതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.
‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുൾപ്പെടുന്നില്ല. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോൾ പട്ടിക പുതുക്കുന്നതു തുടരും’– സിഡിസി വെബ്‌സൈറ്റിൽ പറഞ്ഞു. കോവിഡ് ബാധിച്ച ആളുകൾ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. സാർസ് കോവ്–2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.