ഇടതു ചെവിയിൽ മാത്രം 26 തുന്നൽ, ജീവൻ പോയെന്നു കരുതിയ ആ അപകടം; എണ്ണമറ്റ മുറിവുകളിൽനിന്ന് നീന്തിക്കയറി ഡോ.എസ്. ജയലക്ഷ്മി
തുടയെല്ലിനും വാരിയെല്ലിനും ഉൾപ്പെടെ 28 ഒടിവുകൾ നേരിട്ട ശരീരമാണ് ഡോ. ജയലക്ഷ്മി(54)യുടേതെന്ന് കണ്ടാൽ ആരും പറയില്ല. ജീവൻ പോയെന്നുപോലും കരുതിയ ആ അപകടത്തിൽ ആന്തരികാവയങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. വയറു തുറന്നുള്ള ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇടതു ചെവിയിൽ മാത്രം 26 തുന്നലിട്ടു. 2003 ജൂലൈ
തുടയെല്ലിനും വാരിയെല്ലിനും ഉൾപ്പെടെ 28 ഒടിവുകൾ നേരിട്ട ശരീരമാണ് ഡോ. ജയലക്ഷ്മി(54)യുടേതെന്ന് കണ്ടാൽ ആരും പറയില്ല. ജീവൻ പോയെന്നുപോലും കരുതിയ ആ അപകടത്തിൽ ആന്തരികാവയങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. വയറു തുറന്നുള്ള ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇടതു ചെവിയിൽ മാത്രം 26 തുന്നലിട്ടു. 2003 ജൂലൈ
തുടയെല്ലിനും വാരിയെല്ലിനും ഉൾപ്പെടെ 28 ഒടിവുകൾ നേരിട്ട ശരീരമാണ് ഡോ. ജയലക്ഷ്മി(54)യുടേതെന്ന് കണ്ടാൽ ആരും പറയില്ല. ജീവൻ പോയെന്നുപോലും കരുതിയ ആ അപകടത്തിൽ ആന്തരികാവയങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. വയറു തുറന്നുള്ള ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇടതു ചെവിയിൽ മാത്രം 26 തുന്നലിട്ടു. 2003 ജൂലൈ
തുടയെല്ലിനും വാരിയെല്ലിനും ഉൾപ്പെടെ 28 ഒടിവുകൾ നേരിട്ട ശരീരമാണ് ഡോ. ജയലക്ഷ്മി(54)യുടേതെന്ന് കണ്ടാൽ ആരും പറയില്ല. ജീവൻ പോയെന്നുപോലും കരുതിയ ആ അപകടത്തിൽ ആന്തരികാവയങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. വയറു തുറന്നുള്ള ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇടതു ചെവിയിൽ മാത്രം 26 തുന്നലിട്ടു.
2003 ജൂലൈ 19ന് 34-ാം വയസ്സിലായിരുന്നു ഡോ. ജയലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ച വലിയ അപകടം. തിരുവനന്തപുരത്ത് സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോൾ കൊല്ലം കടപ്പാക്കടയിൽ വച്ച് കെഎസ്ആർടിസി ബസ് കാറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ സഹോദരനും കുടുംബവും ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് പരിചരണം ലഭിച്ചു. സെപ്റ്റംബറിൽ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. ഒരു വർഷമെടുത്തു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ.
മകൻ കാർത്തിക് ഗുവാഹത്തി ഐഐടിയിൽ നീന്തൽ ചാംപ്യനായതോടെയാണ് അൻപതാം വയസ്സിൽ നീന്തൽ പഠിക്കാൻ ആഗ്രഹം തോന്നിയത്. ഇപ്പോൾ നാലു വർഷമായി മുടങ്ങാതെ നീന്തുന്നു. രാവിലെ നാലേമുക്കാലിന് ഏറ്റുമാനൂരിൽ നിന്ന് പാലായിലെ നീന്തൽക്കുളത്തിലേക്കു പോകും. തന്നെ ചികിത്സിച്ച ഡോക്ടർമാരുടെ പിന്തുണയ്ക്കും വീട്ടുകാരുടെ പ്രാർഥനയ്ക്കുമെല്ലാം ഡോക്ടർ നന്ദി പറയുകയാണ്. റിട്ട. പ്രഫസറായ അമ്മ സൗഭാഗ്യവതിയമ്മയുടെ അകമഴിഞ്ഞ പിന്തുണയ്ക്കും.
(കോട്ടയം മാതാ ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റാണ് ഡോ. ജയലക്ഷ്മി)
Content Summary: National doctors' day 2023