കഴിഞ്ഞ വർഷം കണ്ണീരോണം, ഇത്തവണ പുതിയ വീട്ടിൽ ചിരിയോണം!
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് പുതിയ ഭവനങ്ങള്‍ കൈമാറി സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (SEEDS). ഇന്ത്യ ഐഎന്‍സി4ന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലാണ് ഒമ്പതു പുതിയ വീടുകള്‍ നിര്‍മിച്ചും മൂന്നെണ്ണം പുതുക്കി പണിതും
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് പുതിയ ഭവനങ്ങള്‍ കൈമാറി സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (SEEDS). ഇന്ത്യ ഐഎന്‍സി4ന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലാണ് ഒമ്പതു പുതിയ വീടുകള്‍ നിര്‍മിച്ചും മൂന്നെണ്ണം പുതുക്കി പണിതും
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് പുതിയ ഭവനങ്ങള്‍ കൈമാറി സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (SEEDS). ഇന്ത്യ ഐഎന്‍സി4ന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലാണ് ഒമ്പതു പുതിയ വീടുകള്‍ നിര്‍മിച്ചും മൂന്നെണ്ണം പുതുക്കി പണിതും
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് പുതിയ ഭവനങ്ങള്‍ കൈമാറി സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (SEEDS). ഇന്ത്യ ഐഎന്‍സി4ന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലാണ് ഒമ്പതു പുതിയ വീടുകള്‍ നിര്‍മിച്ചും മൂന്നെണ്ണം പുതുക്കി പണിതും നല്‍കിയത്. ദുരന്തങ്ങളെ അതിജിവീക്കാന്‍ കെല്‍പ്പുള്ള സവിശേഷതകളുമായാണ് ഓരോ വീടും നിര്‍മിച്ചിട്ടുള്ളത്.
ഉടമകളുടെ തന്നെ ആഗ്രഹപ്രകാരമുള്ള രൂപകല്‍പനയും നിര്‍മാണവുമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ പരമ്പരാഗത വീടുകളുടെ മാതൃകയില്‍ പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മാണം. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കിയും പ്രാദേശിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുമാണ് രൂപകല്‍പന സ്വീകരിച്ചിട്ടുള്ളത്. എല്ലാ വീടുകളും വാട്ടര്‍ പ്രൂഫായി വെള്ളം കയറാത്ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
മഹാപ്രളയത്തിൽ നിരവധി ആളുകൾക്ക് വീടുകൾ നഷ്ടമായി. ഇവരെ പുനരധിവസിപ്പിക്കേണ്ടത് സീഡിന്റെ പ്രധാന മൂല്യങ്ങളിലുള്‍പ്പെട്ടതാണെന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ തന്നെ പറവൂര്‍ താലൂക്കിലെ ഏറ്റവും ദുരിത ബാധിതരായവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ഈ വീടുകളിലൂടെ അംഗങ്ങള്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ഉറപ്പുണ്ട്. സീഡ്‌സ് പ്രോഗ്രാംസ് ചീഫ് യെസ്ദാനി റഹ്മാന്‍ പറയുന്നു. ഓരോ വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കിയാണ് ഏറ്റവും കൂടുതല്‍ ബാധിച്ച കുടുംബങ്ങള്‍ക്കായി നിര്‍മാണം ആരംഭിച്ചതെന്നും പുതിയ വീടുകളിലേക്ക് അവര്‍ സന്തോഷത്തോടെ തിരിച്ചു കയറിയതില്‍ സംതൃപ്തിയുണ്ടെന്നും സീഡ്‌സ് സംസ്ഥാന പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ് പറയുന്നു.