ഏലത്തിനോട് തീരാത്ത അരിശം!
നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി. വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി.
നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി. വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി.
നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി. വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി.
നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി. വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി. ഉയർന്ന വില ലഭിക്കുന്ന സമയത്താണ് നാശം വിതച്ച് കാട്ടാനകളുടെ വരവ്.
അടിയന്തരമായി വനംവകുപ്പ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ജനവാസ മേഖലയോടു ചേർന്ന സ്ഥലത്ത് ഇന്നലെ രാത്രിയിലും ആനക്കൂട്ടം നിൽക്കുന്നതു ജനങ്ങളെ ഭയത്തിലാഴ്ത്തി.കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആനക്കൂട്ടം സ്ഥലത്തെത്തി കൃഷി നശിപ്പിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് കർഷകർക്കു നഷ്ടമുണ്ടായത്.