നഷ്ടങ്ങളുടെ പെരുമഴ; കണ്ണീർക്കണക്കുമായി കാർഷിക മേഖല
പത്തനംതിട്ട ∙ തോരാമഴയും വെള്ളപ്പൊക്കവും ജില്ലയിൽ വൈദ്യുതി മേഖലയിലും കാർഷികരംഗത്തും വരുത്തിയത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. വൈദ്യുതി വിതരണ രംഗത്താണ് നഷ്ടങ്ങളുടെ കണക്ക് ഏറ്റവും കൂടുതൽ. മഴക്കെടുതിയിൽ 4.80 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 378 വൈദ്യുതി തൂണുകളും 330 കിലോമീറ്റർ വിതരണ കമ്പികളും 2
പത്തനംതിട്ട ∙ തോരാമഴയും വെള്ളപ്പൊക്കവും ജില്ലയിൽ വൈദ്യുതി മേഖലയിലും കാർഷികരംഗത്തും വരുത്തിയത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. വൈദ്യുതി വിതരണ രംഗത്താണ് നഷ്ടങ്ങളുടെ കണക്ക് ഏറ്റവും കൂടുതൽ. മഴക്കെടുതിയിൽ 4.80 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 378 വൈദ്യുതി തൂണുകളും 330 കിലോമീറ്റർ വിതരണ കമ്പികളും 2
പത്തനംതിട്ട ∙ തോരാമഴയും വെള്ളപ്പൊക്കവും ജില്ലയിൽ വൈദ്യുതി മേഖലയിലും കാർഷികരംഗത്തും വരുത്തിയത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. വൈദ്യുതി വിതരണ രംഗത്താണ് നഷ്ടങ്ങളുടെ കണക്ക് ഏറ്റവും കൂടുതൽ. മഴക്കെടുതിയിൽ 4.80 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 378 വൈദ്യുതി തൂണുകളും 330 കിലോമീറ്റർ വിതരണ കമ്പികളും 2
പത്തനംതിട്ട ∙ തോരാമഴയും വെള്ളപ്പൊക്കവും ജില്ലയിൽ വൈദ്യുതി മേഖലയിലും കാർഷികരംഗത്തും വരുത്തിയത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. വൈദ്യുതി വിതരണ രംഗത്താണ് നഷ്ടങ്ങളുടെ കണക്ക് ഏറ്റവും കൂടുതൽ. മഴക്കെടുതിയിൽ 4.80 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 378 വൈദ്യുതി തൂണുകളും 330 കിലോമീറ്റർ വിതരണ കമ്പികളും 2 ട്രാൻസ്ഫോമറുകളും വെള്ളമെടുത്തു. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ സെക്‌ഷൻ കടപ്രയാണ്. 57 തൂണുകളും 2 ട്രാൻസ്ഫോമറുകളും 24 കിലോമീറ്റർ വിതരണലൈനും പേമാരി കൊണ്ടുപോയി.
വൈദ്യുതി മേഖലയിൽ വ്യാപകനഷ്ടം
∙ റാന്നി താലൂക്ക് പ്രദേശത്ത് റാന്നി–പെരുനാട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ 8 വൈദ്യുതി തൂണുകളും 42 ഇടങ്ങളിൽ വൈദ്യുതി ലൈനുകളും തകർന്നു. 6 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
∙ റാന്നി സൗത്ത് സെക്‌ഷനിൽ 38 തൂണുകളും 40 ഇടങ്ങളിൽ ലൈനുകളും മരം വീണ് ഒടിഞ്ഞ് നശിച്ചു. 12 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
∙ കോഴഞ്ചേരി വൈദ്യുതി സെക്‌ഷനിൽ തൂണുകൾ ഒടിഞ്ഞും ലൈനുകൾ തകരാറിലായും 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്
∙ അയിരൂർ, ആറന്മുള സെക്‌ഷനുകളിൽ 2 ലക്ഷം രൂപ വീതവും നഷ്ടം കണക്കാക്കുന്നു. വെള്ളമുയർന്നതിനെ തുടർന്ന് ആറന്മുള തുരുത്തിമല, നിർവിളാകം ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തിട്ടിരിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്.
∙ വായ്പൂര് വൈദ്യുതി സെക്‌ഷനിൽ കാറ്റിലും മഴയിലും 2.5 ലക്ഷം രൂപയുടെ നഷ്ടം.
കുളനടയിൽ വൈദ്യുതി തൂണുകൾക്കുണ്ടായ കേടുപാടുകൾക്ക് 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
∙ പന്തളം മേഖലയിൽ വൈദ്യുതി നഷ്ടം 2 ലക്ഷത്തോളമുണ്ട്.
∙ കാറ്റിലും മഴയിലും മല്ലപ്പള്ളി സെക്‌ഷന്റെ പരിധിയിൽ മരങ്ങൾ വീണ് 12 തൂണുകളും 11 കെവി ലൈനിന്റെ 2 തൂണുകളും തകർന്നു. 50ൽ ഏറെ സ്ഥലങ്ങളിൽ മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി കമ്പികൾക്കും നാശം സംഭവിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശമാണുണ്ടായിരിക്കുന്നത്.
കണ്ണീർക്കണക്കുമായി കാർഷികമേഖല
∙ മഴയിൽ അഴുകിയും വെള്ളം കയറിയും ജില്ലയിലെ കാർഷികവിളകൾക്കുണ്ടായ നഷ്ടം 2.36 കോടി രൂപയുടേത്. ഓണത്തിന് വിളവെടുപ്പ് പ്രതീക്ഷിച്ച ഏത്തവാഴ വിപണിയാണ് കൂടുതലും വെള്ളത്തിലായത്. മല്ലപ്പള്ളി, തിരുവല്ല, റാന്നി മേഖലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മിക്കയിടങ്ങളിലും പൂർണമായ വിവരങ്ങൾ ലഭിക്കുമ്പോൾ നഷ്ടക്കണക്ക് ഉയരാനാണ് സാധ്യത.
∙ കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കവിയൂർ, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലായി 47 ലക്ഷത്തോളം രൂപയുടെ കൃഷിനാശമുണ്ടായതാണ് പ്രാഥമിക കണക്കുകൾ. കുലച്ചതും (6,360 എണ്ണം), കുലയ്ക്കാത്തതുമായ (4,935) ഏത്തവാഴകൾ, 15 ഹെക്ടർ കപ്പ, 5 ഹെക്ടർ കിഴങ്ങുവർഗങ്ങൾ, 6 ഹെക്ടർ പച്ചക്കറി എന്നിവയ്ക്കും നാശമുണ്ടായി. 70 തെങ്ങിൻതൈകൾ, 120 ജാതി എന്നിവ വെള്ളത്തിലകപ്പെട്ടു. കവിയൂർ പുഞ്ചയിലെ 30 ഏക്കർ സ്ഥലത്തെ നെൽകൃഷിയും വെള്ളത്തിലായി.
∙ പന്തളം ഭാഗത്ത് കാർഷികവിളകൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളം കയറിയും മഴയിൽ ഒടിഞ്ഞുവീണുമാണ് വിളകൾ നശിച്ചത്.
∙ കോഴഞ്ചരി മേഖലയിൽ 3 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
∙ അടൂരിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 70 ലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.
∙ റാന്നി അങ്ങാടി, പഴവങ്ങാടി മേഖലയിൽ മാത്രം 7 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
∙ കുളനടയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ കൃഷിനാശം പഞ്ചായത്ത് പരിധിയിലുണ്ടായിട്ടുണ്ടെന്ന് പ്രഥമ വിവരം. 10 ഹെക്ടറിലായി 25,000 മൂട് വാഴ മഴയിൽ നശിച്ചു. കപ്പ, പച്ചക്കറി എന്നിവയും വൻതോതിൽ നശിച്ചു.
∙ കോട്ടാങ്ങൽ പഞ്ചായത്തിൽ 7.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.