ചക്കയ്ക്ക് പൊന്നുംവില, വെറും 1505 രൂപ
സീസൺ ആരംഭിക്കുന്നതിനു മുൻപേ അപൂർവ കാഴ്ചയുമായി ലേലവിപണികളിലെത്തിയ ചക്കയുടെ വില ആയിരം രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ മണ്ണത്തൂർ കാർഷിക ലേലവിപണിയിൽ ഇന്നലെ എത്തിയ ഒരേയൊരു ചക്ക ലേലത്തിൽ വിറ്റുപോയത് 1505 രൂപയ്ക്ക്. 2 ദിവസം മുൻപ് കൂത്താട്ടുകുളത്തെ ലേലവിപണിയിൽ 1000 രൂപയ്ക്കു ചക്ക
സീസൺ ആരംഭിക്കുന്നതിനു മുൻപേ അപൂർവ കാഴ്ചയുമായി ലേലവിപണികളിലെത്തിയ ചക്കയുടെ വില ആയിരം രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ മണ്ണത്തൂർ കാർഷിക ലേലവിപണിയിൽ ഇന്നലെ എത്തിയ ഒരേയൊരു ചക്ക ലേലത്തിൽ വിറ്റുപോയത് 1505 രൂപയ്ക്ക്. 2 ദിവസം മുൻപ് കൂത്താട്ടുകുളത്തെ ലേലവിപണിയിൽ 1000 രൂപയ്ക്കു ചക്ക
സീസൺ ആരംഭിക്കുന്നതിനു മുൻപേ അപൂർവ കാഴ്ചയുമായി ലേലവിപണികളിലെത്തിയ ചക്കയുടെ വില ആയിരം രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ മണ്ണത്തൂർ കാർഷിക ലേലവിപണിയിൽ ഇന്നലെ എത്തിയ ഒരേയൊരു ചക്ക ലേലത്തിൽ വിറ്റുപോയത് 1505 രൂപയ്ക്ക്. 2 ദിവസം മുൻപ് കൂത്താട്ടുകുളത്തെ ലേലവിപണിയിൽ 1000 രൂപയ്ക്കു ചക്ക
സീസൺ ആരംഭിക്കുന്നതിനു മുൻപേ അപൂർവ കാഴ്ചയുമായി ലേലവിപണികളിലെത്തിയ ചക്കയുടെ വില ആയിരം രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ മണ്ണത്തൂർ കാർഷിക ലേലവിപണിയിൽ ഇന്നലെ എത്തിയ ഒരേയൊരു ചക്ക ലേലത്തിൽ വിറ്റുപോയത് 1505 രൂപയ്ക്ക്.
2 ദിവസം മുൻപ് കൂത്താട്ടുകുളത്തെ ലേലവിപണിയിൽ 1000 രൂപയ്ക്കു ചക്ക വിറ്റിരുന്നു. 2 വിപണികളിൽനിന്നും ഉയർന്ന വിലയ്ക്ക് ചക്ക വാങ്ങാൻ എത്തിയത് നാട്ടുകാർ തന്നെയാണ്. ഈ സമയത്ത് ചക്ക കിട്ടാക്കനിയാണ് എന്നതാണ് ഡിമാൻഡ് വർധിപ്പിക്കുന്നത്.
നാട്ടിൻപുറത്തെ പ്ലാവുകളിൽ ചക്ക മൊട്ടിട്ടു തുടങ്ങിയതേയുള്ളൂ. ഇതു വിളഞ്ഞ് സുലഭമാകാൻ ആഴ്ചകൾ കാത്തിരിക്കണം. സീസൺ ആയാലും ലേലവിപണികളിൽ 200 രൂപ മുതൽ വില ലഭിക്കാറുണ്ട്.