6 അടി നീളമുള്ള കപ്പക്കിഴങ്ങ്, ഒരു മൂട്ടിൽ 30 കിലോ; നട്ടത് ഉരുൾപൊട്ടിയ നിലത്ത്
ഉരുൾപൊട്ടിയ നിലത്ത് നട്ട കപ്പ വിളവെടുത്തപ്പോൾ കിട്ടിയ കിഴങ്ങുകൾക്ക് ഒരാൾ പൊക്കം. 2018ലെ ഉരുൾപൊട്ടലിൽ പത്തനംതിട്ട സീതത്തോട് ചിറ്റാർ മീൻകുഴി പുത്തൻവീട്ടിൽ ബി. ഷാജിയുടെ കാർഷികവിളകളും വീടും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വർഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന
ഉരുൾപൊട്ടിയ നിലത്ത് നട്ട കപ്പ വിളവെടുത്തപ്പോൾ കിട്ടിയ കിഴങ്ങുകൾക്ക് ഒരാൾ പൊക്കം. 2018ലെ ഉരുൾപൊട്ടലിൽ പത്തനംതിട്ട സീതത്തോട് ചിറ്റാർ മീൻകുഴി പുത്തൻവീട്ടിൽ ബി. ഷാജിയുടെ കാർഷികവിളകളും വീടും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വർഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന
ഉരുൾപൊട്ടിയ നിലത്ത് നട്ട കപ്പ വിളവെടുത്തപ്പോൾ കിട്ടിയ കിഴങ്ങുകൾക്ക് ഒരാൾ പൊക്കം. 2018ലെ ഉരുൾപൊട്ടലിൽ പത്തനംതിട്ട സീതത്തോട് ചിറ്റാർ മീൻകുഴി പുത്തൻവീട്ടിൽ ബി. ഷാജിയുടെ കാർഷികവിളകളും വീടും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വർഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന
ഉരുൾപൊട്ടിയ നിലത്ത് നട്ട കപ്പ വിളവെടുത്തപ്പോൾ കിട്ടിയ കിഴങ്ങുകൾക്ക് ഒരാൾ പൊക്കം. 2018ലെ ഉരുൾപൊട്ടലിൽ പത്തനംതിട്ട സീതത്തോട് ചിറ്റാർ മീൻകുഴി പുത്തൻവീട്ടിൽ ബി. ഷാജിയുടെ കാർഷികവിളകളും വീടും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വർഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന കിഴങ്ങുകൾ ലഭിച്ചത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് കപ്പക്കമ്പ് കൊണ്ടുവന്നത്. ഓരോ മൂട്ടിലും 30 കിലോ വരെ തൂക്കത്തിൽ കിഴങ്ങുണ്ട്. ഉരുൾപൊട്ടലിൽ കൃഷികൾ വ്യാപകമായി നശിച്ചതു കാരണം മിക്ക കൃഷികളും ഉപേക്ഷിച്ചിരുന്നു. വിളവെടുത്ത കപ്പയുടെ ഭാഗം അയൽവാസിക്ക് നൽകി. അത്ഭുത വിളവറിഞ്ഞ് ചിറ്റാർ കൃഷി ഭവനിൽനിന്ന് ഉദ്യോഗസ്ഥരും വിളിച്ചതായി ഷാജിയുടെ ഭാര്യ അമ്പിളി പറഞ്ഞു.
English summary: Longest Tapioca from Landslide Land