നിപ: മുൻകരുതലുകളിലൂടെ സംരക്ഷിക്കാം, നമ്മെയും വളർത്തുമൃഗങ്ങളെയും
നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. പഴം തീനി വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിയിലെ വാഹകരാണ്. എന്നാൽ വവ്വാലുകളിൽ നിപ വൈറസ് രോഗമുണ്ടാക്കുകയോ മരണകാരണമാവുകയോ ചെയ്യാറില്ല. വവ്വാലുകളുടെ എല്ലാ സ്രവങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ടാവും. എന്നാൽ, അവയെ
നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. പഴം തീനി വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിയിലെ വാഹകരാണ്. എന്നാൽ വവ്വാലുകളിൽ നിപ വൈറസ് രോഗമുണ്ടാക്കുകയോ മരണകാരണമാവുകയോ ചെയ്യാറില്ല. വവ്വാലുകളുടെ എല്ലാ സ്രവങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ടാവും. എന്നാൽ, അവയെ
നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. പഴം തീനി വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിയിലെ വാഹകരാണ്. എന്നാൽ വവ്വാലുകളിൽ നിപ വൈറസ് രോഗമുണ്ടാക്കുകയോ മരണകാരണമാവുകയോ ചെയ്യാറില്ല. വവ്വാലുകളുടെ എല്ലാ സ്രവങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ടാവും. എന്നാൽ, അവയെ
- നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം.
- പഴം തീനി വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിയിലെ വാഹകരാണ്. എന്നാൽ വവ്വാലുകളിൽ നിപ വൈറസ് രോഗമുണ്ടാക്കുകയോ മരണകാരണമാവുകയോ ചെയ്യാറില്ല.
- വവ്വാലുകളുടെ എല്ലാ സ്രവങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ടാവും. എന്നാൽ, അവയെ പ്രകോപിപ്പിക്കുമ്പോഴാണ് സ്രവങ്ങളും അതുവഴി വൈറസും കൂടുതലായി പുറത്തേക്ക് എത്തുന്നത്. അതിനാൽ വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ അതിനെ ഒരു തരത്തിലും പ്രകോപിപ്പിക്കരുത്.
- പന്നികളിലും മനുഷ്യരിലും ആണ് നിപ രോഗബാധ പ്രാഥമികമായി ഉണ്ടാകുന്നത്. രോഗബാധയുള്ള സ്ഥലങ്ങളിലെ മറ്റു വളർത്തുമൃഗങ്ങളിലേക്കും രോഗം പകരാം.
- വളർത്തുമൃഗങ്ങളിൽ, പ്രത്യേകിച്ചു പന്നികളിൽ പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക.
- പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
- കിണറുകൾ, ടാങ്കുകൾ പോലുള്ള ജലസ്രോതസ്സുകൾ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.
- വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക.
(കടപ്പാട്: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എറണാകുളം)
English summary: Precautions will be taken to prevent spread of Nipah virus