അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ വൈറലായതോടെ അവർക്ക് ആശംസ അറിയിച്ച് മിൽമ. ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ സുഹൃത്തുക്കളായ ആര്യയും അർച്ചനയും ചേർന്ന് എടുത്തുകൊണ്ടു പോകുന്ന വിഡിയോ ദൃശ്യമാണ് വൈറലായത്.

അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ വൈറലായതോടെ അവർക്ക് ആശംസ അറിയിച്ച് മിൽമ. ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ സുഹൃത്തുക്കളായ ആര്യയും അർച്ചനയും ചേർന്ന് എടുത്തുകൊണ്ടു പോകുന്ന വിഡിയോ ദൃശ്യമാണ് വൈറലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ വൈറലായതോടെ അവർക്ക് ആശംസ അറിയിച്ച് മിൽമ. ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ സുഹൃത്തുക്കളായ ആര്യയും അർച്ചനയും ചേർന്ന് എടുത്തുകൊണ്ടു പോകുന്ന വിഡിയോ ദൃശ്യമാണ് വൈറലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ വൈറലായതോടെ അവർക്ക് ആശംസ അറിയിച്ച് മിൽമ. ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ സുഹൃത്തുക്കളായ ആര്യയും അർച്ചനയും ചേർന്ന് എടുത്തുകൊണ്ടു പോകുന്ന വിഡിയോ ദൃശ്യമാണ് വൈറലായത്. ഇതേത്തുടർന്നാണ് മിൽമ മൂവരുടെയും രേഖാചിത്രം വരച്ച് ‘മധുരം സൗഹൃദം’ എന്ന ടാഗ്‌ലൈനിനൊപ്പം ആശംസ അറിയിച്ചത്. 

‘പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്ന സൗഹൃദങ്ങളുണ്ടാവുക എന്നത് എത്ര സുന്ദരമാണ്! അലിഫിനും, സുഹൃത്തുക്കൾക്കും മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു’–മിൽമ കുറിച്ചു.

ADVERTISEMENT

കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മാനാ ഇരുകാലുകൾക്കും സ്വാധീനമില്ല. എന്നാൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തികുന്നത് സുഹൃത്തുക്കളാണ്. കോളജിലെ ആർട്സ് ഡേയിൽ എടുത്ത ദൃശ്യങ്ങളാണ് വൈറലായത്.

ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ അംഗീകാരമാണ് ലഭിച്ചത്. സ്നേഹവും കരുതലും നിറയുന്ന ഈ വിഡിയോ സൗഹൃദത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കമന്റുകൾ.