കോവിഡ് കാലത്ത് മീൻകൃഷിയും തുടങ്ങാം, കുളം നിർമാണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
കോവിഡ്–19ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് പലരും മുഷിഞ്ഞിട്ടുണ്ടാകും. ആ മുഷിച്ചിൽ മാറ്റാനും കൃഷിയിലേക്ക് തിരിയാനുമുള്ള അവസരമാണ് മുന്നിലുള്ളത്. വീട്ടിലേക്കുള്ള പച്ചക്കറികൾ വീട്ടിൽതന്നെ ഉൽപാദിപ്പിക്കുന്നതിനൊപ്പം വീട്ടിലേക്കുള്ള മത്സ്യവും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം. തൊടിയിൽ കുഴി കുത്തി
കോവിഡ്–19ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് പലരും മുഷിഞ്ഞിട്ടുണ്ടാകും. ആ മുഷിച്ചിൽ മാറ്റാനും കൃഷിയിലേക്ക് തിരിയാനുമുള്ള അവസരമാണ് മുന്നിലുള്ളത്. വീട്ടിലേക്കുള്ള പച്ചക്കറികൾ വീട്ടിൽതന്നെ ഉൽപാദിപ്പിക്കുന്നതിനൊപ്പം വീട്ടിലേക്കുള്ള മത്സ്യവും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം. തൊടിയിൽ കുഴി കുത്തി
കോവിഡ്–19ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് പലരും മുഷിഞ്ഞിട്ടുണ്ടാകും. ആ മുഷിച്ചിൽ മാറ്റാനും കൃഷിയിലേക്ക് തിരിയാനുമുള്ള അവസരമാണ് മുന്നിലുള്ളത്. വീട്ടിലേക്കുള്ള പച്ചക്കറികൾ വീട്ടിൽതന്നെ ഉൽപാദിപ്പിക്കുന്നതിനൊപ്പം വീട്ടിലേക്കുള്ള മത്സ്യവും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം. തൊടിയിൽ കുഴി കുത്തി
കോവിഡ്–19ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് പലരും മുഷിഞ്ഞിട്ടുണ്ടാകും. ആ മുഷിച്ചിൽ മാറ്റാനും കൃഷിയിലേക്ക് തിരിയാനുമുള്ള അവസരമാണ് മുന്നിലുള്ളത്. വീട്ടിലേക്കുള്ള പച്ചക്കറികൾ വീട്ടിൽതന്നെ ഉൽപാദിപ്പിക്കുന്നതിനൊപ്പം വീട്ടിലേക്കുള്ള മത്സ്യവും വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം. തൊടിയിൽ കുഴി കുത്തി പ്ലാസ്റ്റിക് വിരിച്ച് മീൻകുളം തയാറാക്കാവുന്നതേയുള്ളൂ. കുടുംബാംഗങ്ങൾ എല്ലാവരും ഒരുപോലെ മുന്നിട്ടിറങ്ങിയാൽ അനായാസം നിർമിക്കാം ഒരു മീൻകുളം.
മത്സ്യകൃഷിക്ക് ഇന്ന് പ്രചാരമേറെയാണ്. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവ് എന്ന പേരിൽ നിരവധി ആധുനിക മത്സ്യക്കൃഷിരീതികൾ നാട്ടിൽ പ്രചാരത്തിലുണ്ട്. എന്നാൽ, അവയോട് താൽപര്യമില്ലാതെ പരമ്പരാഗത രീതിയിൽ മത്സ്യം വളർത്തുന്നവരും വിരളമല്ല. ഇങ്ങനെ പരമ്പരാഗത രീതിയിൽ അഥവാ വലിയ കുളങ്ങളിൽ മത്സ്യം വളർത്തുന്നവർക്ക് അധിക ധനനഷ്ടം വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. വലിയ മുതൽമുടക്കിൽ മത്സ്യക്കൃഷിയിലേക്ക് ചാടിയിറങ്ങിയ പലരും ലക്ഷ്യങ്ങൾ നഷ്ടപ്പെടുത്തിയ ചരിത്രം കേരളത്തിലെ മത്സ്യക്കൃഷി മേഖലയ്ക്കു പറയാനുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലേക്കുള്ള മത്സ്യക്കൃഷിക്ക് വലിയ മുതൽമുടക്ക് വരുത്താതെ ശ്രദ്ധിക്കണം.
മത്സ്യക്കൃഷിയിലേക്ക് തിരിയുന്ന ഓരോ വ്യക്തിയും ചില കാര്യങ്ങൾ അറിവിൽ വയ്ക്കണം. സ്വന്തമായി സ്ഥലമുള്ളവർ സ്ഥലലഭ്യത അനുസരിച്ച് വലുപ്പമുള്ള കുളങ്ങൾ നിർമിക്കുന്നതാണ് ലാഭകരമായി മത്സ്യം വളർത്താൻ നല്ലത്. അതേസമയം ചെറിയ കുളങ്ങൾ നിർമിച്ചും മത്സ്യങ്ങളെ വളർത്താം. എന്നാൽ, നിക്ഷേപിക്കുന്ന മത്സ്യങ്ങളുടെ എണ്ണം കൂടുതലാവാൻ പാടില്ല. കുളങ്ങൾ നിർമിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.
- കൃത്യമായ ആസൂത്രണമില്ലാതെ മത്സ്യക്കൃഷിക്കുള്ള കുളം നിർമിക്കരുത്. മത്സ്യങ്ങൾക്കാവശ്യമായ ആഴം എത്രയെന്ന് മനസിലാക്കിവേണം കുളം നിർമിക്കാൻ. പരമവാധി അഞ്ചടി ആഴം മതിയാകും. വീട്ടാവശ്യത്തിനുള്ളതാകുമ്പോൾ ആഴം 4 അടിയായാലും കുഴപ്പമില്ല. കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും.
- താഴ്ന്ന പ്രദേശങ്ങളാണ് കുളം കുഴിക്കാൻ (നിർമിക്കാൻ) അനുയോജ്യം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ പാടില്ല.
- സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം.
- കുളം നിർമിക്കാനുള്ള സ്ഥലം തെരഞ്ഞെടുപ്പ് പ്രധാനമാണ്. തരിശ് കിടക്കുന്ന സ്ഥലങ്ങൾ നല്ലത്.
- ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ കുളം നിർമിക്കരുത്. കാരണം മോഷണസാധ്യതയുണ്ട്. മാത്രമല്ല വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശമാണെങ്കിൽ അതനുസരിച്ച് വിളവെടുക്കാൻ കഴിഞ്ഞെന്നുവരില്ല.
- കുളത്തിന്റെ നീളം കിടുക്കുപടിഞ്ഞാറ് ദിശയിലായിരിക്കുന്നത് നന്ന്.
- ഇന്ത്യൻ മേജർ കാർപ്പുകൾ ഉൾപ്പെടെയുള്ള വലിയ ഇനം മത്സ്യങ്ങൾക്ക് വലിയ കുളങ്ങളാണ് അനുയോജ്യം.
- പൂച്ചമത്സ്യങ്ങൾക്ക് ചെറിയ കുളങ്ങളാണ് നല്ലത്. വിളവെടുക്കാനും എളുപ്പമുണ്ട്.
- ഒരു കുളത്തിൽ ഒരിനം മത്സ്യത്തെ മാത്രം വളർത്തുന്ന രീതി പിന്തുടരാം.
- വലിയ കുളങ്ങളോട് ചേർന്ന് ചെറിയ നഴ്‌സറി കുളങ്ങളും വേണം (ചെറിയ കുളങ്ങൾ നിർമിക്കുന്നവർക്ക് നഴ്സറി കുളങ്ങളുടെ ആവശ്യമില്ല).
- വെള്ളം തീരെ മോശമായി മാറേണ്ടിവന്നാൽ മറ്റൊരു കുളം സമീപത്തുണ്ടായാൽ നന്ന്.
- കുളത്തിനോടു ചേർന്നുതന്നെ ജലലഭ്യതാമാർഗവും ഉണ്ടായിരിക്കണം.
- ആവശ്യമെങ്കിൽ എയറേറ്റർ, എയർ ബ്ലോവർ, ജനറേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം. അതിസാന്ദ്രത കൃഷിക്കു മുതിർന്നാൽ ഇവയെല്ലാം ആദ്യംതന്നെ വാങ്ങിയിരിക്കണം (തുടക്കക്കാർ ഇത്തരം നിക്ഷേപങ്ങൾക്കു മുതിരരുത്).
- കുളത്തിനു ചുറ്റും വല വിരിച്ചിരിക്കണം. ഉരഗങ്ങളെയും മത്സ്യങ്ങളെ പിടിക്കുന്ന പക്ഷികളെയും ഒഴിവാക്കാൻ ഇത് സഹായിക്കും.
- കുളത്തിന്റെ സമീപത്ത് മരങ്ങൾ ഇല്ലാതിരിക്കുന്നത് നന്ന്.