മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും. പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന

മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും. പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും. പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും.  പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന ഹോം ടു ഹോം കമ്പനിയുടെ ഉടമയാണ് ഇന്ന് അവർ. 

ഗീതയുടെ ഉല്‍പന്നം കഴിക്കുന്നവർക്ക് പോഷകങ്ങൾക്കൊപ്പം മനോധൈര്യവും കിട്ടും.  കാരണം പതിനഞ്ചാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും മഞ്ഞളിനുള്ളിൽ എന്താണെന്നും അതിന്റ മൂല്യമെത്രയാണെന്നും തിരിച്ചറിഞ്ഞ ഗീതയുടെ കണ്ടെത്തലാണ് കുർക്കുമീൽ.  കാഴ്ചശക്തിയില്ലെങ്കിലും  മഞ്ഞളിന്റെ ഗുണഗണങ്ങൾ ഗീത അകക്കണ്ണില്‍ കണ്ടു. അങ്ങനെയാണ് കുർക്കുമീൽ പിറന്നത്.

ഗീത കൃഷിയിടത്തിൽ
ADVERTISEMENT

ഗീതയെ കണ്ടാൽ കാഴ്ചശക്തിയില്ലെന്ന് ആര്‍ക്കും തോന്നില്ല. തൊട്ടടുത്തു നിൽക്കുന്നവർക്കുപോലും അതു തിരിച്ചറിയാനാവാത്ത വിധം പ്രകാശിതമാണ് ആ മുഖം. ഇന്ന് നാട്ടിലെമ്പാടും ഹോം ടു ഹോം എത്തിക്കുന്നത് മഞ്ഞൾ ഉൽപന്നങ്ങൾ മാത്രമല്ല, പരിമിതികളിൽ വിലപിക്കുന്ന ഒട്ടേറെപ്പേർക്കു പ്രചോദനം കൂടിയാണ്.

ഗീതയുടെ കുർക്കുമീലിൽ നല്ല പങ്കും മഞ്ഞളാണെങ്കിലും പോഷകസമ്പന്നമായ ഈന്തപ്പഴവും ആൽമണ്ടും കുരുമുളകുമൊക്കെ ചേർത്തിട്ടുണ്ട്. ഗീതയുടെ ആശയവും ഭർത്താവ് സലീഷ്കുമാറിന്റെ പിന്തുണയും ചേര്‍ന്നപ്പോഴാണ് കുർക്കുമീല്‍ ഉണ്ടായത്. പതിനഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെടുന്നതുവരെ അച്ഛന്റെ കൃഷിയിടത്തിലൂടെ ഓടി നടന്നതു ഗീത ഓർമിക്കുന്നു. കോളജ് പഠനകാലത്ത് ജീവിതത്തിലേക്കു കടന്നുവന്ന സലീഷിനൊപ്പം തൃശൂരിൽ ഓർഗാനിക് ഷോപ് നടത്തുകയായിരുന്നു ഗീത. അത് അവസാനിപ്പിക്കേണ്ടിവന്നപ്പോൾ ഇനിയെന്ത് എന്ന ചിന്തയിൽനിന്നാണ് ആരോഗ്യഭക്ഷണമെന്ന ആശയം ഉദിച്ചത്.  ആരോഗ്യത്തിനു പ്രയോജനപ്പെടുന്ന  ഉൽപന്നത്തിനുള്ള അന്വേഷണം ചെന്നെത്തിയത് സ്വന്തം വീട്ടിലെതന്നെ വിഭവത്തില്‍– മഞ്ഞൾകുറുക്ക് എന്ന പേരിൽ കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ നൽകിയിരുന്ന ലേഹ്യം. സലീഷിന്റെ സഹോദരിയിൽനിന്നാണ് അതിന്റെ രുചിക്കൂട്ട്  കിട്ടിയത്.  2 വർഷത്തോളം മഞ്ഞൾക്കുറുക്കിനെ വിപണിക്കു ചേർന്ന ഉല്‍പന്നമാക്കാനുള്ള ശ്രമം. മഞ്ഞളിന്റെ കുത്തൽരുചിയില്ലാത്ത കുർക്കുമീൽ രൂപപ്പെട്ടത് അങ്ങനെ. ഇതൊരു  ഫുഡ് സപ്ലിമെന്റാണ്. കൊച്ചു കുട്ടികൾ പോലും കഴിക്കാൻ ഇഷ്ടപ്പെടുമെന്നതാണ് കുർക്കുമീലിന്റെ മെച്ചമെന്നു ഗീത. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും ജാം പോലെ റൊട്ടിയിൽ പുരട്ടിയും പാലിൽ കലക്കിയും ഇത് നൽകാം.  

ADVERTISEMENT

ആദ്യഘട്ടത്തിൽ ഓൺലൈൻ വിപണനമായിരുന്നു. ടെസ്റ്റ് മാർക്കറ്റിങ്ങാണ് ഉദ്ദേശിച്ചത്. ആദ്യത്തെ 2000 ഉപഭോക്താക്കളോട് അഭിപ്രായം ആരാഞ്ഞശേഷം വിപണിയിൽ സജീവമാകാനായിരുന്നു തീരുമാനം. എന്നാൽ 2 വർഷത്തിനിടെ 6000 പേർ കുർക്കുമീൽ വാങ്ങുകയും അവരിൽ 60 ശതമാനം പേർ വീണ്ടും ഓർഡർ നൽകുകയും ചെയ്തതോടെ ആത്മവിശ്വാസമായി. ഫസ്റ്റ് ഡ്രിങ്ക് എന്ന പേരിൽ പൊടിരൂപത്തിലുള്ള പോഷകമിശ്രിതം, ജൈവ മഞ്ഞൾപ്പൊടി എന്നിവ കൂടി ഹോം ടു ഹോം പുറത്തിറക്കി. ബിസിനസ് വളർന്നതോടെ വിപുലമായ ഉൽപാദന, വിപണനസംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇപ്പോൾ. ഉടന്‍തന്നെ  കടകളിലുമെത്തും.  

ഗീതയും കുടുംബവും

തുടക്കത്തിൽ എല്ലാ മഞ്ഞളിനങ്ങളും കുർക്കുമീൽ നിർമാണത്തിന് ഉപയോഗിച്ചിരുന്നെങ്കിലും കുർക്കുമിന്റെ അംശം കൂടിയ പ്രതിഭ ഇനമാണ് കൂടുതൽ നല്ലതെന്നു കണ്ട്  സ്വന്തമായി അതിന്റെ കൃഷി തുടങ്ങി. ഇന്ന് 4 ഏക്കറില്‍  കൃഷിയുണ്ട്. ഡിമാൻഡ് വർധിച്ചതോടെ സ്വന്തം  മഞ്ഞൾ മാത്രം മതിയാവില്ലെന്നായി. സഹകരിക്കാൻ സന്നദ്ധത കാണിച്ച 53 കർഷകരുമായി ചേർന്ന് കൃഷി വിപുലമാക്കി. കൃഷിക്കാർക്ക് ആവശ്യമായ നടീൽവസ്തുക്കളും  ജൈവവളവുമൊക്കെ ഗീത തന്നെ എത്തിക്കും. സാങ്കേതികപിന്തുണയും നൽകും. പലപ്പോഴും നടീലിനു നേതൃത്വം നൽകുന്നതും ഗീത തന്നെ.  

ADVERTISEMENT

ഓരോ സീസണിലും മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് മഞ്ഞൾ തിരികെ വാങ്ങുമെന്ന കരാറിലാണ് കൃഷി. പ്രതിഭ ഇനം തന്നെ വേണമെന്നുള്ളതിനാൽ കമ്പനി വിതരണം ചെയ്യുന്ന നടീൽവസ്തുക്കൾ ഉപയോഗിക്കണമെന്നും ജൈവകൃഷിയാകണമെന്നും നിർബന്ധമുണ്ട്. കഴിഞ്ഞ സീസണിൽ കർഷകരുമായി ചേർന്ന് 9.5 ഏക്കറിലാണ്  കൃഷി നടത്തിയത്. ഈ വർഷം കൂടുതൽ കർഷകരെ പങ്കാളികളാക്കും. കുറഞ്ഞത് ഒരേക്കറെങ്കിലും മഞ്ഞൾ നടാൻ കഴിയുന്നവരെയാണ് ഹോം ടു ഹോം അന്വേഷിക്കുന്നത്.

പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് മഞ്ഞളെന്നു ഗീത ചൂണ്ടിക്കാട്ടി. ശരിയായി പരിപാലിച്ചാൽ വിളവു കുറയില്ല. ഒരേക്കറിൽനിന്ന് 20–25 ടൺ മഞ്ഞൾ ലഭിക്കും. വിപണിവിലയുടെ ഇരട്ടിയോളം വരുന്ന പ്രൈസ് ബ്രാൻഡ് ആണ് കമ്പനി കർഷകർക്കു വാഗ്ദാനം ചെയ്യുന്നത്. വൈകാതെ ഉണക്കമഞ്ഞളിലൂടെ അധിക വരുമാനം നേടാനുള്ള അവസരവും കൃഷിക്കാർക്കു നൽകും.

ആയിരക്കണക്കിനാളുകൾക്ക് ഓഫ്‌ലൈനിലും ഓൺലൈനിലും പ്രചോദനമാണ് ഗീതാസ് ഉൽപന്നങ്ങൾ. കാഴ്ച ശക്തിയില്ലാത്ത ഒരു യുവതിക്ക് സ്വാശ്രയത്വം സാധ്യമല്ലെന്നു കരുതുന്ന സമൂഹത്തിൽ സ്വന്തം കുടുംബവും കമ്പനിയും മികവോടെ നയിക്കുകയാണ് അവര്‍.  

ഫോൺ: 9946999125

English summary: Inspirational Visually Impaired Woman