മുയൽ കർഷകരുടെ പേടിസ്വപ്നം, കരുതിയിരിക്കാം കുരലടപ്പൻ എന്ന നിശബ്ദ കൊലയാളിയെ
പാസ്ചുറല്ല എന്ന പേരിലാണ് രോഗം മുയൽ കർഷകർക്കിടയിൽ പരിചിതം. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദ്ദവും പലപ്പോഴും മുയലുകളുടെ സ്വാഭാവിക
പാസ്ചുറല്ല എന്ന പേരിലാണ് രോഗം മുയൽ കർഷകർക്കിടയിൽ പരിചിതം. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദ്ദവും പലപ്പോഴും മുയലുകളുടെ സ്വാഭാവിക
പാസ്ചുറല്ല എന്ന പേരിലാണ് രോഗം മുയൽ കർഷകർക്കിടയിൽ പരിചിതം. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദ്ദവും പലപ്പോഴും മുയലുകളുടെ സ്വാഭാവിക
പാസ്ചുറല്ല എന്ന പേരിലാണ് രോഗം മുയൽ കർഷകർക്കിടയിൽ പരിചിതം. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്.
ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദ്ദവും പലപ്പോഴും മുയലുകളുടെ സ്വാഭാവിക പ്രതിരോധശേഷിയെ തളർത്തും. മുയലുകളുടെ ശ്വാസനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ചുറല്ല ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണു രോഗത്തിന് പ്രധാന കാരണം. കൂടാതെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, ആർദ്രത ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, കാലാവസ്ഥയിൽ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, പ്രസവം തുടങ്ങി മുയലുകളിൽ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഏറെയാണ്. നിരുപദ്രവകാരികളായി മുയലുകളിൽ കഴിയുന്ന രോഗാണുക്കൾ ഈയവസരത്തിൽ സജീവമായി രോഗത്തിനു വഴിയൊരുക്കും.
ചർമ രോഗം (ഫങ്കസ്, മണ്ഡരി), പാദവൃണം, ചർമമുഴ രോഗം തുടങ്ങിയ സാംക്രമികരോഗങ്ങൾ ബാധിച്ചാൽ ഒപ്പം പിടിപെടാനിടയുള്ള പ്രധാന പാർശ്വാണുബാധയും കുരലടപ്പൻ തന്നെയാണ്. പശുക്കളിലും ആടുകളിലും പന്നികളിലും രോഗം കാണാറുണ്ടെങ്കിലും മുയലുകളിൽ ഈ രോഗം കൂടുതല്‍ ഗുരുതരമാണ്. ഏതു കാലാവസ്ഥയിലും കുരലടപ്പൻ രോഗം പിടിപെടാമെങ്കിലും പൊതുവെ മഴക്കാലത്തിന്റെ ആരംഭത്തിലാണ് രോഗത്തിന് ഏറ്റവും സാധ്യത.
കുരലടപ്പൻ എങ്ങനെ തിരിച്ചറിയാം
രോഗാണുബാധയേറ്റ മുയലുകൾ അവയുടെ ഉമിനീരിലൂടെയും മൂക്കിൽനിന്ന് ഒലിക്കുന്ന സ്രവത്തിലൂടെയും അണുക്കളെ ധാരാളം പുറന്തള്ളും. രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ മുയലുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും മറ്റു മുയലുകളിലേക്കു രോഗ പകർച്ച ഉണ്ടാകുന്നത്. മലിനമായ തീറ്റ, കുടിവെള്ളം എന്നിവ വഴിയും രോഗാണുക്കൾ എത്താം. ഈർപ്പമുള്ള പരിസരങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാനുള്ള ശേഷിയും പാസ്ചുറല്ല രോഗാണുക്കൾക്കുണ്ട്. രോഗാണുക്കൾ ശരീരത്തിലെത്തി സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. ആരോഗ്യവും പ്രതിരോധശേഷിയുമുള്ള മുയലുകളിൽ ശരീര സമ്മർദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. പാസ്ചുറല്ല ബാധിച്ച ഗര്‍ഭിണി മുയലുകളിൽ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാകാനും പ്രസവത്തെത്തുടര്‍ന്ന് മുയലുകൾ തളർന്നു പോകാനും സാധ്യതയുണ്ട്.
ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റു ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കൾ പുറന്തള്ളുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. ഉയർന്ന പനി, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, തീറ്റയെടുക്കാതിരിക്കല്‍, വായില്‍നിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, മൂക്കിൽനിന്ന് കട്ടിയുള്ള സ്രവമൊലിക്കൽ, പാലുൽപാദനത്തിലെ കുറവ്, വയറുവേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ കഴുത്ത്, താട, നെഞ്ചിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ നീര്‍വീക്കമുണ്ടാകുന്നത് കുരലടപ്പൻ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അതിതീവ്ര രോഗാവസ്ഥയിൽ (Acute form) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് 8-24 മണിക്കൂറുകള്‍ക്കുള്ളില്‍ മുയലുകളുടെ മരണം സംഭവിക്കും. രോഗം, തീവ്രം, അതിതീവ്രം എന്നീ 3 രീതിയിൽ ഈ രോഗം കാണപ്പെടുന്നു. മുയൽ കുഞ്ഞുങ്ങളിലാണ് അതിതീവ്ര പാസ്ചുറല്ലോസിസ് കാണപ്പെടുന്നത്. ഈ അവസ്ഥയിൽ പ്രകടമായ ഒരു രോഗലക്ഷണവും ഇല്ലാതെ മുയൽക്കുഞ്ഞുങ്ങൾ ചത്തുവീഴും.
കുരലടപ്പനെ പ്രതിരോധിക്കാൻ
ഫാമുകളിലേക്കു പുതുതായി മുയലുകളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കണം. രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം മറ്റു മുയലുകൾക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്. വൈകുന്തോറും മരണത്തിലേക്കുള്ള ദൂരം കുറയും.
രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില മുയലുകൾ പാസ്ചുറല്ല രോഗാണുവിന്റെ വാഹകരാകാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഈ മുയലുകളിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. പാസ്ചുറല്ല അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം മുയലുകളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാർഗമാണ്. പശു ഫാമുകളിലും ആടുഫാമുകളിലും, എരുമഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.
കുരലടപ്പൻ രോഗത്തിന്റേതെന്നു സംശയിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗനിർണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. രക്തപരിശോധനവഴി കൃത്യമായ രോഗനിർണയം സാധ്യമാകും. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാൽ അസുഖമുള്ളവയെ മാറ്റി പാര്‍പ്പിച്ച് പരിചരിക്കേണ്ടത് പ്രധാനമാണ്. രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് പാസ്ചുറല്ല രോഗം തടയാൻ ഏറെ ഫലപ്രദമാണ്. ശരീരത്തിന്‍റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളും, പ്രോബയോട്ടിക്കുകളും, ധാതുലവണമിശ്രിതവും മുയലുകൾക്കു തുടർചികിത്സയായി നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
മുയലുകൾക് ശരീര സമ്മർദ്ദം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് കുരലടപ്പൻ രോഗം തടയാൻ മുഖ്യമാണ്. പ്രതികൂല കാലാവസ്ഥയും തരണം ചെയ്യാന്‍ തക്കവിധമുള്ള പരിപാലനം മുയലുകൾക്കു ഉറപ്പാക്കണം. സമീകൃതാഹാരം പ്രധാനം. മുയലുകളെയും കുട്ടികളെയും ഉൾക്കൊള്ളാൻ ഷെഡ്ഡിൽ ആവശ്യത്തിന് സ്ഥലസൗകര്യം നല്‍കുകയെന്നതും പ്രധാനമാണ്.
ഫോൺ: 9037756818
English summary: Respiratory Disease and Pasteurellosis in Rabbit