എനിക്കു നിരാശ തോന്നുന്നു എന്നെക്കുറിച്ച്, രൂപപ്പെടും മുമ്പേ ശിഥിലമായ്പ്പോയ ഒരാശയത്തോടെന്നപോലെ. ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളേയും നിരീക്ഷിച്ചു. ഈച്ച, വണ്ട്, പുഴുക്കൾ, വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ, ഉരഗങ്ങൾ, പല മട്ടിലുള്ളവ-- എന്നാൽ എല്ലാം

എനിക്കു നിരാശ തോന്നുന്നു എന്നെക്കുറിച്ച്, രൂപപ്പെടും മുമ്പേ ശിഥിലമായ്പ്പോയ ഒരാശയത്തോടെന്നപോലെ. ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളേയും നിരീക്ഷിച്ചു. ഈച്ച, വണ്ട്, പുഴുക്കൾ, വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ, ഉരഗങ്ങൾ, പല മട്ടിലുള്ളവ-- എന്നാൽ എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്കു നിരാശ തോന്നുന്നു എന്നെക്കുറിച്ച്, രൂപപ്പെടും മുമ്പേ ശിഥിലമായ്പ്പോയ ഒരാശയത്തോടെന്നപോലെ. ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളേയും നിരീക്ഷിച്ചു. ഈച്ച, വണ്ട്, പുഴുക്കൾ, വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ, ഉരഗങ്ങൾ, പല മട്ടിലുള്ളവ-- എന്നാൽ എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്കു നിരാശ തോന്നുന്നു 

എന്നെക്കുറിച്ച്,

ADVERTISEMENT

രൂപപ്പെടും മുമ്പേ

ശിഥിലമായ്പ്പോയ

ഒരാശയത്തോടെന്നപോലെ.

 

ADVERTISEMENT

ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും

വൃക്ഷങ്ങളേയും നിരീക്ഷിച്ചു.

ഈച്ച, വണ്ട്, പുഴുക്കൾ,

വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ,

ADVERTISEMENT

ഉരഗങ്ങൾ, പല മട്ടിലുള്ളവ--

എന്നാൽ എല്ലാം തന്നെ

അപ്രാപ്യരായിരുന്നു

എനിക്ക്.

 

കൂട്ടുകാരില്ലാത്ത കുട്ടിയെപ്പോലെ

സ്വയം ചോദിച്ചു

പറഞ്ഞു

തർക്കിച്ചു

അതിൽ

ഇരുപുറവും നിന്നു തോറ്റു

ഇരുട്ടിനോടും

വെളിച്ചത്തോടും

കയർത്തു

കനിവില്ലാതെ നിന്ന കാലത്തോട് മുഖം കോട്ടി:

ഒരു വിജയമെങ്കിലും ഉണ്ടായാൽ

ഞാനത്

ചോരയിൽ തന്നെ എഴുതും.

 

ഞാൻ

പച്ചക്കറിക്കു മുറിച്ചു

പാത്രം കഴുകി

നിലം തൂത്തു

ഒരു നൂറ്റാണ്ടിന്റെ വിഴുപ്പു മുഴുവൻ

ഒറ്റയ്ക്കലക്കി

കടയ്ക്കു പോവുകയും

വരികയും ചെയ്തു

നിരീക്ഷിച്ചു കൊണ്ടേയിരിക്കെ

ഞാൻ

നിരീക്ഷിക്കപ്പെടുകയായിരുന്നു.

 

എല്ലാം എന്റേതായിരുന്നു:

തടവറ

താക്കോൽ

ചാട്ടവാർ

മർദ്ദിക്കാനും

മദിക്കപ്പെടാനുമുള്ള

വിശാലമായ സ്വാതന്ത്രം.

 

ഇനിയൊരു

കണക്ക് പറയാം--

ജയിക്കാനായി 

ഞാനൊരു കല്ലുരുട്ടി 

മുകളിൽ 

പാറയുടെ മുനമ്പിൽ

വച്ചിട്ടുണ്ട്.

ഞാനിതാ

അതിന്റെ നൂറടി

താഴെയായി നിൽക്കുന്നു.

പി.എം. ഗോവിന്ദനുണ്ണി

നല്ല കാറ്റുണ്ട്.

ഇനി നിങ്ങൾ പറയൂ,

അത്

കൃത്യമായും എന്റെ 

തലയിൽത്തന്നെ വീഴില്ലേ?

 

Content Summary: Thadavu, poem written by PM Govindanunni