എവിടെപ്പോയി? പലയിടത്തും പലരോടും തിരക്കി വെയിലേറ്റും മഴ നനഞ്ഞും ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും മുറ്റത്തും വളപ്പിലും ഞങ്ങൾ കലപില കൂട്ടിയും കുത്തിമറിഞ്ഞും അതിവിടെ ഉണ്ടായിരുന്നു പിന്നെവിടെപ്പോയി അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത് മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി അരികുതോറും മാവും

എവിടെപ്പോയി? പലയിടത്തും പലരോടും തിരക്കി വെയിലേറ്റും മഴ നനഞ്ഞും ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും മുറ്റത്തും വളപ്പിലും ഞങ്ങൾ കലപില കൂട്ടിയും കുത്തിമറിഞ്ഞും അതിവിടെ ഉണ്ടായിരുന്നു പിന്നെവിടെപ്പോയി അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത് മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി അരികുതോറും മാവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവിടെപ്പോയി? പലയിടത്തും പലരോടും തിരക്കി വെയിലേറ്റും മഴ നനഞ്ഞും ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും മുറ്റത്തും വളപ്പിലും ഞങ്ങൾ കലപില കൂട്ടിയും കുത്തിമറിഞ്ഞും അതിവിടെ ഉണ്ടായിരുന്നു പിന്നെവിടെപ്പോയി അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത് മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി അരികുതോറും മാവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവിടെപ്പോയി?

ADVERTISEMENT

പലയിടത്തും പലരോടും തിരക്കി

വെയിലേറ്റും മഴ നനഞ്ഞും

ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും

മുറ്റത്തും വളപ്പിലും ഞങ്ങൾ

ADVERTISEMENT

കലപില കൂട്ടിയും

കുത്തിമറിഞ്ഞും

അതിവിടെ ഉണ്ടായിരുന്നു

 

ADVERTISEMENT

പിന്നെവിടെപ്പോയി

അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത്

മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി

അരികുതോറും മാവും പ്ലാവും

കാക്കയും മൈനയും പ്രാവും കൂട്ടുറുവനും

വടക്കു കിഴക്കേ മൂലയിൽ കുറ്റിക്കാട്

തൊട്ടടുത്ത് കല്ലുവെട്ടാംകുഴി

പുറകിൽ ഒരു മൈതാനം

അത് കഴിഞ്ഞാൽ ഒരു നീർച്ചാൽ

കുറെ തെങ്ങുകൾ, പാടം, ചിറ

ചിറയ്ക്കരുകിൽ നിര നിരയായ്

പുലയക്കുടിലുകൾ

തെക്കു വശത്ത് മരച്ചീനിത്തോട്ടം

നടുമുറ്റത്തൊരു കിണർ

വടക്കു പുറത്ത് ഒരിടവഴിയോ മറ്റോ

കബഡി കളിച്ച ഇളക്കമണ്ണ് 

ആരോ വാരിയെടുത്തിരിക്കുന്നു

കണ്ണുപൊത്തിക്കളിച്ച പുൽത്തകിടി

ബാഡ്മിന്റൻ കോർട്ട്

ഭാസ്കരൻ നായർ സാറിനടുത്ത്

സ്പെഷൽ ഇംഗ്ലിഷ് പഠിക്കാൻ

സുധയ്ക്കും രാജശ്രീക്കും ശോഭനയ്ക്കുമൊപ്പം

നടന്നു പോയ വഴി.

 

‘‘സ്കൂൾ എവിടെപ്പോകാൻ’’

‘‘അവിടെത്തന്നെയുണ്ടാകും’’

പക്ഷേ, സ്കൂൾ മാത്രം കാണുന്നില്ല

തലങ്ങും വിലങ്ങും ഓടിട്ട കെട്ടിടങ്ങൾ

നീണ്ട വരാന്ത

ആകാശം അതു പോലെ തന്നെയുണ്ട്

സ്കൂളിന്റെ നിഴൽച്ചിത്രം പതിഞ്ഞ മണ്ണും

പൊടുന്നനെ, സ്കൂൾ മാത്രം ഇല്ലാതായോ

വിറ്റുപോയതായി ആർക്കും ഓർമയില്ല

ഒരു ബുൾഡോസർ 

ഇടിച്ചു നിരത്തുന്നതോ

ടിപ്പർ കടത്തിക്കൊണ്ടുപോകുന്നതോ

ആരും കണ്ടതായി പറയുന്നില്ല

എന്നാൽ എല്ലാവരും ഭയപ്പെടുന്ന പോലെ

സ്കൂളിനെക്കുറിച്ച് തിരക്കുന്നതു തന്നെ

ഭീതിദമായ ഒരുൾക്കാളലാകുന്നു

സ്കൂളിനെക്കുറിച്ച് ഓർമകളുണ്ടെന്ന് പറയുകപോലും അരുത്

സ്കൂൾ എവിടെയായിരുന്നുവെന്ന് പോലും

ഒരാൾക്കും നിശ്ചയമില്ല

സ്കൂളിനെക്കുറിച്ച് തിരക്കിയവരെയൊന്നും

പിന്നെയാരും കണ്ടിട്ടുമില്ല

തമോഗർത്തത്തിൽ ഒടുങ്ങുന്ന

നക്ഷത്രങ്ങൾ പോലെ

വെളിച്ചം മിന്നുന്ന സ്വപ്നങ്ങൾ കൂടി

സ്കൂളിനെക്കുറിച്ച് ഇല്ലാതായി

 

സ്കൂൾ എന്നാണുണ്ടായിരുന്നത്

രാജു വള്ളിക്കുന്നം

ഇനി സ്കൂൾ തന്നെ ഉണ്ടായിരുന്നോ

അവിടെ ഞാൻ തന്നെ പഠിച്ചിരുന്നോ

ഞാൻ തന്നെ ഉണ്ടായിരുന്നോ

 

Content Summary: Njan Padicha School Ippolilla, Malayalam poem written by Raju Vallikkunnam