കെട്ടിപ്പൊക്കിയ മതിലുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഉരുവിടുന്ന ശാപവാക്കുകൾ കൊണ്ട് എന്തു നേടാനാണ്? ‘എനിക്കു ഞാൻ മാത്രം മതി’ എന്ന അപകടചിന്തയിൽ നിന്നാണ് അന്യരെല്ലാം അനാവശ്യമായി മാറുന്നത്.

കെട്ടിപ്പൊക്കിയ മതിലുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഉരുവിടുന്ന ശാപവാക്കുകൾ കൊണ്ട് എന്തു നേടാനാണ്? ‘എനിക്കു ഞാൻ മാത്രം മതി’ എന്ന അപകടചിന്തയിൽ നിന്നാണ് അന്യരെല്ലാം അനാവശ്യമായി മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിപ്പൊക്കിയ മതിലുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഉരുവിടുന്ന ശാപവാക്കുകൾ കൊണ്ട് എന്തു നേടാനാണ്? ‘എനിക്കു ഞാൻ മാത്രം മതി’ എന്ന അപകടചിന്തയിൽ നിന്നാണ് അന്യരെല്ലാം അനാവശ്യമായി മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴികളെ വളർത്തിയാണ് ആ പാവം കർഷകൻ ജീവിച്ചിരുന്നത്. ധനികനായ അയൽക്കാരന് എന്നും പരാതിയാണ് – കോഴികൾ അയാളുടെ മുറ്റത്തെത്തുന്നു. ഒരു ദിവസം അയാൾ പറഞ്ഞു: ഇനി നിന്റെ കോഴികൾ എന്റെ പറമ്പിൽ വന്നാൽ ഞാനവയെ കൊല്ലും. അന്നുമുതൽ കർഷകൻ അക്കാര്യം ശ്രദ്ധിച്ചു തുടങ്ങി. 

 

ADVERTISEMENT

 

പക്ഷേ, ഒരു ദിവസം കോഴികളെ തുറന്നുവിട്ടു കർഷകൻ പുറത്തുപോയി. ‌തിരിച്ചെത്തിയപ്പോൾ 4 കോഴികളെ കൊന്നു മുറ്റത്തിട്ടിരിക്കുന്നു. ഒന്നും പറയാതെ, കർഷകൻ കോഴിക്കറിവച്ച് അയൽവീട്ടിലെത്തി. ‘ക്ഷമിക്കണം. എന്റെ തെറ്റാണ്. കോഴികൾ ഇവിടെ വരാതെ ഞാൻ നോക്കേണ്ടതായിരുന്നു. ഈ കോഴിക്കറി സ്വീകരിക്കണം. ഞങ്ങൾക്ക് അയൽക്കാരായി നിങ്ങളല്ലേയുള്ളൂ’. അന്നു ധനികന് ഉറങ്ങാനായില്ല. പിറ്റേന്ന് അയാൾ പറമ്പുകളെ വേർതിരിച്ചിരുന്ന വേലി പൊളിച്ചുകളഞ്ഞു. എന്നിട്ടു പറഞ്ഞു: ക്ഷമിക്കണം. ഇനി കോഴികളെ വളർത്താതിരിക്കരുത്. ഞങ്ങൾക്കും നിങ്ങളല്ലേയുള്ളൂ. 

 

 

ADVERTISEMENT

കാലിൽവീണു ക്ഷമ ചോദിക്കുന്നവനു മുന്നിൽ ആയുധം വച്ചു കീഴടങ്ങുകയല്ലാതെ മറ്റെന്തു മാർഗം? ഒരാളെ തോൽപിക്കാനുള്ള എളുപ്പമാർഗം, അയാളുടെ ഹൃദയം കീഴടക്കുകയാണ്. കെട്ടിപ്പൊക്കിയ മതിലുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഉരുവിടുന്ന ശാപവാക്കുകൾ കൊണ്ട് എന്തു നേടാനാണ്? ‘എനിക്കു ഞാൻ മാത്രം മതി’ എന്ന അപകടചിന്തയിൽ നിന്നാണ് അന്യരെല്ലാം അനാവശ്യമായി മാറുന്നത്. 

 

 

തന്നിഷ്ടങ്ങളുടെ നടത്തിപ്പുകാർക്ക് അന്യരുടെ ദുഃഖവും നിസ്സഹായതയും മനസ്സിലാകില്ല. ഒരുതവണയെ ങ്കിലും വിശപ്പറിഞ്ഞിട്ടുള്ളവനേ, പട്ടിണിയുടെ അർഥമെങ്കിലും മനസ്സിലാകൂ. നിലനിൽക്കാൻ പാടുപെടുന്ന വരുടെ ജീവിതം ഒരു കാരണവശാലും നിലച്ചുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് മനുഷ്യധർമം. 

ADVERTISEMENT

മനസ്സിന്റെ വേലികൾ പൊളിക്കാൻ തയാറാകുന്നവർക്കു മാത്രമേ, മനുഷ്യനായി തുടരാൻ കഴിയൂ. വീശുന്ന കാറ്റിനും ശ്വസിക്കുന്ന വായുവിനും പടരുന്ന വൈറസിനുമൊന്നും വേലികളും മതിലുകളും പ്രസക്തമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ കവാടങ്ങൾ തുറക്കുന്നത്. 

 

English Summary : Subhadinam, Food For Thought