ഇന്ന് തെരുവിൽ വെച്ച് ഒരിക്കൽ ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര് ഒരു ഭ്രാന്തൻ തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച വളർത്തു പ്രാണി കണക്കെ,

ഇന്ന് തെരുവിൽ വെച്ച് ഒരിക്കൽ ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര് ഒരു ഭ്രാന്തൻ തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച വളർത്തു പ്രാണി കണക്കെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് തെരുവിൽ വെച്ച് ഒരിക്കൽ ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര് ഒരു ഭ്രാന്തൻ തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച വളർത്തു പ്രാണി കണക്കെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്ഷപ്പെടൽ

ഇന്ന് തെരുവിൽ വെച്ച്

ADVERTISEMENT

ഒരിക്കൽ ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര്

ഒരു ഭ്രാന്തൻ തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച 

വളർത്തു പ്രാണി കണക്കെ,

നാവിൻ തുമ്പിൽ നിന്ന് പറന്നു പോയി

ADVERTISEMENT

പൊയ്പ്പോയ്!

അരികിലൂടെ നടക്കുന്നവർ  കാണുംമട്ടിൽ

വാ പൊളിച്ച് നിന്നു പോയീ ഞാൻ.

ADVERTISEMENT

 

കറുത്ത ചിത്രശലഭം

 

എന്റെ  ജീവിതത്തിന്റെ പ്രേത നൗക,

ശവപ്പെട്ടികൾ ചുമന്ന് 

യാത്രക്കിറങ്ങുന്നു

 

ശരത്കാല സായാഹ്നം

 

ഏതോ ചെറുക്കൻ 

മഴവെള്ളകെട്ടിലെറിഞ്ഞ 

പാവം സ്വർണമീൻ.

അല്ല, അതിലും കഷ്ടമാണ് !

ചത്തവന്റെ അച്ചാറ് കുപ്പിയിൽ നീന്തുന്നു 

അതെ,  പാവം  മീൻ.

 

ഓ ,ഞാൻ പറഞ്ഞു

 

അദൃശ്യവും നിശ്ശബ്ദവും 

എപ്പോഴും ഒളിക്കുന്നതുമായ

ആത്മാവാണ് എന്റെ വിഷയമെന്നതിനാൽ

അതിനെക്കുറിച്ച് പറയുക പ്രയാസം. 

ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ,

അല്ലെങ്കിൽ ഒരു തെരുവുനായയിലൂടെ 

അത്  വെളിപ്പെടുമ്പോഴാവട്ടെ എനിക്ക് മിണ്ടാട്ടം മുട്ടുന്നു.

 

എന്റെ വെല്യമ്മച്ചിയുടെ കാലത്ത്

 

വൃദ്ധയായ സ്ത്രീയോട്

ഒരു ബട്ടൺ തയ്ച്ചു തരുമോ എന്ന്

മരണം ചോദിച്ചു ,

സമ്മതിച്ച അവർ, കിടക്കയിൽ നിന്നെഴുന്നേറ്റ്

പാതിരി തലയ്ക്കൽ കത്തിച്ചു വെച്ച

മെഴുകുതിരിയുമായി

സൂചിയും നൂലും തിരയാൻ തുടങ്ങി

 

കടന്നു പോകുമ്പോൾ

 

അജ്ഞാതനായ,

അപ്രധാനിയായ ഒരുത്തൻ,

ചെള്ളിനേക്കാൾ ചെറിയവൻ,

കഴിഞ്ഞ രാത്രിയിൽ എൻ്റെ തലയിണയിൽ ഒളിച്ചു കടന്നു,

എന്നാൽ ശ്രദ്ധിക്കപ്പെടാതെ,തിരസ്ക്കരിക്കപ്പെട്ട്,

ഒതുങ്ങി ,തിടുക്കപ്പെടുന്നത്

ദേവാലയത്തിൽ എത്തി,

അവന്റെ വിശുദ്ധന്മാർക്ക് നന്ദി പറയാനെന്ന്

എനിക്കുറപ്പുണ്ട്.

 

ചാൾസ് സിമിക് – കവി, ഗദ്യകാരൻ, പരിഭാഷകൻ. 1938 ൽ യുഗോസ്ലാവിയയിൽ ജനിച്ചു.1954 ൽ അമേരിക്കയിലേക്ക് കുടിയേറി. പാരിസ് റിവ്യുവിന്റെ കവിതാ പത്രാധിപരിൽ ഒരാളായിരുന്നു.

 

English Summary : 6 poem By Charles Simic Translated By Unni.R