മരണം പ്രളയമല്ല - മുംതസിർ പെരിങ്ങത്തൂർ എഴുതിയ കവിത
എന്റെ മരണം വല്യ പ്രളയമെന്ന് നമ്മൾ കരുതും.. എന്നാൽ, അയലത്തെ പയ്യിനെ നാണുവേട്ടൻ അന്നും കറക്കും, മീൻ വിൽക്കുന്ന മൊയ്തുക്ക അന്നും കൂവേ കൂവേ ന്ന് കൂവും, രമണിയും മക്കളും മീൻ വറുത്തതും കൂട്ടി അന്നും ചോറ് മണ മണാന്ന് തിന്നും, പട പട ഒച്ചവെക്കുന്ന ബൈക്കിൽ കോളേജും വിട്ട് പുള്ളാര് പരക്കം
എന്റെ മരണം വല്യ പ്രളയമെന്ന് നമ്മൾ കരുതും.. എന്നാൽ, അയലത്തെ പയ്യിനെ നാണുവേട്ടൻ അന്നും കറക്കും, മീൻ വിൽക്കുന്ന മൊയ്തുക്ക അന്നും കൂവേ കൂവേ ന്ന് കൂവും, രമണിയും മക്കളും മീൻ വറുത്തതും കൂട്ടി അന്നും ചോറ് മണ മണാന്ന് തിന്നും, പട പട ഒച്ചവെക്കുന്ന ബൈക്കിൽ കോളേജും വിട്ട് പുള്ളാര് പരക്കം
എന്റെ മരണം വല്യ പ്രളയമെന്ന് നമ്മൾ കരുതും.. എന്നാൽ, അയലത്തെ പയ്യിനെ നാണുവേട്ടൻ അന്നും കറക്കും, മീൻ വിൽക്കുന്ന മൊയ്തുക്ക അന്നും കൂവേ കൂവേ ന്ന് കൂവും, രമണിയും മക്കളും മീൻ വറുത്തതും കൂട്ടി അന്നും ചോറ് മണ മണാന്ന് തിന്നും, പട പട ഒച്ചവെക്കുന്ന ബൈക്കിൽ കോളേജും വിട്ട് പുള്ളാര് പരക്കം
എന്റെ മരണം
വല്യ പ്രളയമെന്ന്
നമ്മൾ കരുതും..
എന്നാൽ,
അയലത്തെ പയ്യിനെ
നാണുവേട്ടൻ അന്നും കറക്കും,
മീൻ വിൽക്കുന്ന മൊയ്തുക്ക
അന്നും കൂവേ കൂവേ ന്ന് കൂവും,
രമണിയും മക്കളും മീൻ വറുത്തതും കൂട്ടി
അന്നും ചോറ് മണ മണാന്ന് തിന്നും,
പട പട ഒച്ചവെക്കുന്ന ബൈക്കിൽ
കോളേജും വിട്ട് പുള്ളാര് പരക്കം പായും,
അന്നും അയലത്തെ പെണ്ണുങ്ങൾ
പായാരം പറയും.
എന്റെ കുപ്പായവും,
ആടുന്ന കണ്ണടയും,
ഞാനിരിക്കുന്ന മുറിക്കാലൻ കസേരയും
കുറച്ചൊന്ന് ആവലാതിപ്പെടും,
അവരും പതിയെ ഒരുനാൾ ഇറങ്ങിപ്പോവും.