മഴപ്പാട്ട് - രാജേശ്വരി അമ്മ എഴുതിയ കവിത
ഒരു പാടു മോഹത്തിൻ ബാക്കിപോലെ കവിതപോൽ വന്നെത്തി വർഷകാലം സുഖമുള്ളൊരോമനക്കൊഞ്ചൽ പോലെ ഒരു കൊച്ചുകുഞ്ഞിന്റെയുമ്മപോലെ മധുരമാമേതോ കിനാവുപോലെ സുകൃതികൾ തന്റെ മനസ്സുപോലെ പ്രകൃതിയും കോരിത്തരിച്ചു നിൽക്കും മഴവില്ലു പുഞ്ചിരിതൂകിനിൽക്കും പ്രകൃതിയാ മമ്മയ്ക്കു കോപംവന്നാൽ അതിവർഷം കലിതുള്ളി
ഒരു പാടു മോഹത്തിൻ ബാക്കിപോലെ കവിതപോൽ വന്നെത്തി വർഷകാലം സുഖമുള്ളൊരോമനക്കൊഞ്ചൽ പോലെ ഒരു കൊച്ചുകുഞ്ഞിന്റെയുമ്മപോലെ മധുരമാമേതോ കിനാവുപോലെ സുകൃതികൾ തന്റെ മനസ്സുപോലെ പ്രകൃതിയും കോരിത്തരിച്ചു നിൽക്കും മഴവില്ലു പുഞ്ചിരിതൂകിനിൽക്കും പ്രകൃതിയാ മമ്മയ്ക്കു കോപംവന്നാൽ അതിവർഷം കലിതുള്ളി
ഒരു പാടു മോഹത്തിൻ ബാക്കിപോലെ കവിതപോൽ വന്നെത്തി വർഷകാലം സുഖമുള്ളൊരോമനക്കൊഞ്ചൽ പോലെ ഒരു കൊച്ചുകുഞ്ഞിന്റെയുമ്മപോലെ മധുരമാമേതോ കിനാവുപോലെ സുകൃതികൾ തന്റെ മനസ്സുപോലെ പ്രകൃതിയും കോരിത്തരിച്ചു നിൽക്കും മഴവില്ലു പുഞ്ചിരിതൂകിനിൽക്കും പ്രകൃതിയാ മമ്മയ്ക്കു കോപംവന്നാൽ അതിവർഷം കലിതുള്ളി
ഒരുപാടു മോഹത്തിൻ ബാക്കിപോലെ
കവിതപോൽ വന്നെത്തി വർഷകാലം
സുഖമുള്ളൊരോമനക്കൊഞ്ചൽ പോലെ
ഒരു കൊച്ചുകുഞ്ഞിന്റെയുമ്മപോലെ
മധുരമാമേതോ കിനാവുപോലെ
സുകൃതികൾ തന്റെ മനസ്സുപോലെ
പ്രകൃതിയും കോരിത്തരിച്ചു നിൽക്കും
മഴവില്ലു പുഞ്ചിരിതൂകിനിൽക്കും
പ്രകൃതിയാ മമ്മയ്ക്കു കോപംവന്നാൽ
അതിവർഷം കലിതുള്ളി എത്തിടുമ്പോൾ
ഒരുപാടു പാവങ്ങൾ ദീനരായാൽ
അതുമാത്രമാണൊരു ദുഃഖ ചിത്രം
ചെടികളും പൂക്കളും പുഞ്ചിരിക്കും
വെയിൽകൊണ്ട ക്ഷീണം മറന്നുപോകും
കുയിലുകൾ സംഗീതമാലപിക്കും
മണി വേണു വൂതുന്ന കണ്ണനെപ്പോൾ
മഴമേഘം മാനത്തു കൂടിടുമ്പോൾ
മയിലുകൾ ആനന്ദനൃത്തമാടും
കുളവും കിണറും നിറഞ്ഞുനിൽക്കും
തവളകൾ ക്രൂരസ്വരം മുഴക്കും
ഒരുപാടു പെയ്തു വശം കെടുത്താ -
തലസമായ് പെയ്താലും വർഷമേനീ
അലസമായ് പെയ്താലും വർഷമേനീ