1. ആധിപത്യം തനിച്ചായൊരാ യാത്രയിലെൻ കരങ്ങൾ സ്ക്രീനുകൾ കീഴടക്കവേ.. ബന്ധനത്തിൻ മോചനത്തിന്നായി ചുറ്റിലും തിരഞ്ഞു ഞാനൊരു കേൾവിക്കാരനെ വികസിത ലോകമല്ലയോ പിഞ്ചോമനക്കോ കളിപ്പാട്ടമായൊരു പെട്ടിക്കൂട് മരണത്തിലേക്കടുക്കും വാർദ്ധക്യ ജനതക്കോ ദൈവത്തിലേക്കുള്ള വൈഫൈ കണക്ഷൻ എന്തെന്തു

1. ആധിപത്യം തനിച്ചായൊരാ യാത്രയിലെൻ കരങ്ങൾ സ്ക്രീനുകൾ കീഴടക്കവേ.. ബന്ധനത്തിൻ മോചനത്തിന്നായി ചുറ്റിലും തിരഞ്ഞു ഞാനൊരു കേൾവിക്കാരനെ വികസിത ലോകമല്ലയോ പിഞ്ചോമനക്കോ കളിപ്പാട്ടമായൊരു പെട്ടിക്കൂട് മരണത്തിലേക്കടുക്കും വാർദ്ധക്യ ജനതക്കോ ദൈവത്തിലേക്കുള്ള വൈഫൈ കണക്ഷൻ എന്തെന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ആധിപത്യം തനിച്ചായൊരാ യാത്രയിലെൻ കരങ്ങൾ സ്ക്രീനുകൾ കീഴടക്കവേ.. ബന്ധനത്തിൻ മോചനത്തിന്നായി ചുറ്റിലും തിരഞ്ഞു ഞാനൊരു കേൾവിക്കാരനെ വികസിത ലോകമല്ലയോ പിഞ്ചോമനക്കോ കളിപ്പാട്ടമായൊരു പെട്ടിക്കൂട് മരണത്തിലേക്കടുക്കും വാർദ്ധക്യ ജനതക്കോ ദൈവത്തിലേക്കുള്ള വൈഫൈ കണക്ഷൻ എന്തെന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ആധിപത്യം

തനിച്ചായൊരാ 

ADVERTISEMENT

യാത്രയിലെൻ

കരങ്ങൾ

സ്ക്രീനുകൾ

കീഴടക്കവേ..
 

ADVERTISEMENT

ബന്ധനത്തിൻ

മോചനത്തിന്നായി

ചുറ്റിലും തിരഞ്ഞു

ഞാനൊരു

ADVERTISEMENT

കേൾവിക്കാരനെ
 

വികസിത ലോകമല്ലയോ

പിഞ്ചോമനക്കോ

കളിപ്പാട്ടമായൊരു

പെട്ടിക്കൂട്

മരണത്തിലേക്കടുക്കും

വാർദ്ധക്യ ജനതക്കോ

ദൈവത്തിലേക്കുള്ള

വൈഫൈ കണക്ഷൻ
 

എന്തെന്തു തന്നെയാലും

ചുറ്റിലും വിജനതതൻ 

മൂകതയുടെ

അന്തരീക്ഷമെന്നെയും

സ്ക്രീനിലേക്കായ്

ഉൾവലിക്കപ്പെട്ട നേരം

എൻ ജീവതാളവും 

അടിമത്വമിലേക്കായ്

ചുരുങ്ങിയോ...
 

2. പുതു പുലരി

അകത്തളത്തിൻ

ബന്ധനങ്ങളെ

മോചിപ്പിക്കവേ

പുറം കാഴ്ചകളെന്തെന്ന

ചിന്ത ഉളരിപ്പുറപ്പെടീച്ച

എൻ ഹൃത്തടത്തിൽ,

ഇന്നിൻ പുലരിയെ

മനോഹാരിതയാക്കിയ-

തെന്താണെന്നറിയില്ല 
 

എൻ കർണപുടങ്ങളിലായ്

കിളികളുടെ 

മനം കുളിർപ്പിക്കും

മർമസംഗീതം 

ഇടകലർന്ന് ശ്രവിക്കുന്ന

തീവണ്ടിതൻ ചൂളം വിളി 
 

നയനങ്ങളെ പ്രകൃതിയുടെ

വിരിമാറിലേക്ക്

തിരിക്കവേ

പച്ചപ്പരവതാനി 

ധവള തുഷാരതയാൽ 

മൂടപ്പെട്ടിരിക്കുന്നു 
 

അന്നത്തിനായി

പറന്നകലുന്ന

കിളികൾക്കിടയിലൂടെ

പ്രതീക്ഷകളുമായി

പറന്നകലുന്ന

യന്ത്രപക്ഷിയും
 

തനിക്ക് വരാനുള്ള

സമയമായോ

എന്നൊളിഞ്ഞു നോക്കുന്ന

സൗര പ്രമുഖൻ
 

മനുജന്റെ 

വികസനത്തിൽ

നിന്നും രക്ഷപ്പെട്ട് 

സധൈര്യം വളരുന്ന

പരോപകാരികളാം

വൃക്ഷലതാദികൾ
 

നാസികകളെ രമിപ്പിക്കും 

ശുദ്ധവായുവിനായുള്ള 

ഉച്ഛ്വാസ-നിശ്വാസങ്ങൾ
 

ജലത്തിൽ സ്പർശിക്കവേ

വൈദ്യുത പ്രവാഹമേറ്റപോൽ 

പിൻവലിക്കപ്പെടേണ്ടി

വന്ന ദയനീയാവസ്ഥ
 

പകർത്തിയെടുക്കാൻ 

കാണാകാഴ്ചകളിനിയു-

മുണ്ടെങ്കിലുമെൻ

പാദങ്ങൾ തിരികെ

നടന്നകന്നു
 

Content Summary: Malayalam Poem Written by Sawad Mundol