തെരുവിൽ ഒരു പൗരൻ – മുഹമ്മദ് ഷബീർ എം. എഴുതിയ കവിത
ആലംബമില്ലാത്തവൻ തെരുവിലുറങ്ങുമ്പോൾ നിഴലാൽ നീട്ടിതൊടുന്നു ഒരു വീട്. അവന്റെ ഉച്ചിയിലെരിയുന്ന ഉന്മാദക്കനലുകൾക്കുമേൽ കുളിർപന്തലായി പടർന്നിറങ്ങുന്നു, വീട്. അവന്റെ മാറാപ്പിലുറങ്ങുന്ന കിനാക്കൾ എത്രമേലുയരം കൊതിച്ചിരിക്കാം. വിടരാതെപോയ കിനാക്കളെ പൊതിഞ്ഞുപിടിച്ച വീട്ടിൽനിന്നും ഏതോ
ആലംബമില്ലാത്തവൻ തെരുവിലുറങ്ങുമ്പോൾ നിഴലാൽ നീട്ടിതൊടുന്നു ഒരു വീട്. അവന്റെ ഉച്ചിയിലെരിയുന്ന ഉന്മാദക്കനലുകൾക്കുമേൽ കുളിർപന്തലായി പടർന്നിറങ്ങുന്നു, വീട്. അവന്റെ മാറാപ്പിലുറങ്ങുന്ന കിനാക്കൾ എത്രമേലുയരം കൊതിച്ചിരിക്കാം. വിടരാതെപോയ കിനാക്കളെ പൊതിഞ്ഞുപിടിച്ച വീട്ടിൽനിന്നും ഏതോ
ആലംബമില്ലാത്തവൻ തെരുവിലുറങ്ങുമ്പോൾ നിഴലാൽ നീട്ടിതൊടുന്നു ഒരു വീട്. അവന്റെ ഉച്ചിയിലെരിയുന്ന ഉന്മാദക്കനലുകൾക്കുമേൽ കുളിർപന്തലായി പടർന്നിറങ്ങുന്നു, വീട്. അവന്റെ മാറാപ്പിലുറങ്ങുന്ന കിനാക്കൾ എത്രമേലുയരം കൊതിച്ചിരിക്കാം. വിടരാതെപോയ കിനാക്കളെ പൊതിഞ്ഞുപിടിച്ച വീട്ടിൽനിന്നും ഏതോ
ആലംബമില്ലാത്തവൻ
തെരുവിലുറങ്ങുമ്പോൾ
നിഴലാൽ നീട്ടിതൊടുന്നു
ഒരു വീട്.
അവന്റെ ഉച്ചിയിലെരിയുന്ന
ഉന്മാദക്കനലുകൾക്കുമേൽ
കുളിർപന്തലായി
പടർന്നിറങ്ങുന്നു, വീട്.
അവന്റെ
മാറാപ്പിലുറങ്ങുന്ന കിനാക്കൾ
എത്രമേലുയരം കൊതിച്ചിരിക്കാം.
വിടരാതെപോയ കിനാക്കളെ
പൊതിഞ്ഞുപിടിച്ച
വീട്ടിൽനിന്നും
ഏതോ പെൺനിഴലുകൾ
അവനെ പുണരുന്നു.
എരിയും പകലിൽ
കുളിരായൊരു വീട്,
പുണരാനോ നിഴലുടലും.
കൊതിക്കാത്ത വീടും
ഇല്ലാപുണരലുകളുമേറ്റ്
തെരുവിലൊരു പൗരൻ
ഗാഢമുറങ്ങുന്നു.