കാനനം – ഡോ. സതി ടി. എഴുതിയ കവിത
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും 'കാനനഛായ'യിന്നുകിട്ടുമോ? പിടയും സങ്കടം തപിക്കും നേരം തണുത്ത നിലാവ് തീരം അണഞ്ഞു അരങ്ങുണർത്തും തിരമാലകൾ പോലെ എല്ലാം നീളുന്ന ജീവിതത്തിൻ തരംഗം കാണെ കാണെ തെളിനീർ വറ്റുന്ന ഉറവയായി! കണ്ടു കണ്ടിട്ടും കണ്ടെത്താൻ കഴിയാതെ കണ്ണുകൾ വാത്സല്യത്തിനായി
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും 'കാനനഛായ'യിന്നുകിട്ടുമോ? പിടയും സങ്കടം തപിക്കും നേരം തണുത്ത നിലാവ് തീരം അണഞ്ഞു അരങ്ങുണർത്തും തിരമാലകൾ പോലെ എല്ലാം നീളുന്ന ജീവിതത്തിൻ തരംഗം കാണെ കാണെ തെളിനീർ വറ്റുന്ന ഉറവയായി! കണ്ടു കണ്ടിട്ടും കണ്ടെത്താൻ കഴിയാതെ കണ്ണുകൾ വാത്സല്യത്തിനായി
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും 'കാനനഛായ'യിന്നുകിട്ടുമോ? പിടയും സങ്കടം തപിക്കും നേരം തണുത്ത നിലാവ് തീരം അണഞ്ഞു അരങ്ങുണർത്തും തിരമാലകൾ പോലെ എല്ലാം നീളുന്ന ജീവിതത്തിൻ തരംഗം കാണെ കാണെ തെളിനീർ വറ്റുന്ന ഉറവയായി! കണ്ടു കണ്ടിട്ടും കണ്ടെത്താൻ കഴിയാതെ കണ്ണുകൾ വാത്സല്യത്തിനായി
പണ്ട് പാടിയ പാട്ടിലെ ഈണം പകർന്നാലും
'കാനനഛായ'യിന്നുകിട്ടുമോ?
പിടയും സങ്കടം
തപിക്കും നേരം തണുത്ത നിലാവ്
തീരം അണഞ്ഞു അരങ്ങുണർത്തും
തിരമാലകൾ പോലെ എല്ലാം
നീളുന്ന ജീവിതത്തിൻ തരംഗം
കാണെ കാണെ
തെളിനീർ വറ്റുന്ന ഉറവയായി!
കണ്ടു കണ്ടിട്ടും
കണ്ടെത്താൻ കഴിയാതെ
കണ്ണുകൾ വാത്സല്യത്തിനായി കേഴുന്നു
അണയാനറിയാതെ
തിരികെ വരില്ല തിരിച്ചും ആശിക്കാനാവാതെ
തിരികൾ പടുതിരി
ആളിക്കത്തി ഉലഞ്ഞുറയുന്നു!
ഇലകളുടെ മർമ്മരം ചിലങ്കയായിരുന്നെങ്കിൽ!
പടരുമീണത്തിൻ ശ്രുതി പകർന്ന മണ്ണട്ടകൾ
മണ്ണിന്റെ പ്രതീക്ഷകളായെങ്കിൽ!
മിന്നാമിനുങ്ങ് പ്രകാശം തൂകുമ്പോൾ
പ്രകൃതിയുടെ വെളിപാടുകളായെങ്കിൽ!
ഉണ്മയായി ചൊരിഞ്ഞു ഭൂമിയിൽ
ശാന്തിതൻ നിറദീപംതെളിഞ്ഞെങ്കിൽ!
മാനവ സത്യം പ്രയത്നത്തിൻ രൂപ പരിണാമം
ഭാവസാന്ദ്രതയേകിയാൽ ധന്യം ജന്മം!