ഒരുക്കം – സിന്ധു സൂര്യ എഴുതിയ കവിത
നീ വരുമ്പോഴേയ്ക്ക്, ഞാനെന്താണ് കരുതിവയ്‌ക്കേണ്ടത്...? ഇത്തിരി സ്നേഹവും ഒരു നുള്ള് കവിതയും, പാകമെത്താത്തൊരു ചുംബനവും മാത്രമാണെന്റെ പടിവാതിലിൽ. വേരുകളിണ ചേർന്ന് ജലച്ചിമിഴിൽ നിന്നുമൊരു ഇലക്കുഞ്ഞിനെ തൊട്ടിലാട്ടും പോലെ ജീവൻ മിടിക്കുന്നു. നീ
നീ വരുമ്പോഴേയ്ക്ക്, ഞാനെന്താണ് കരുതിവയ്‌ക്കേണ്ടത്...? ഇത്തിരി സ്നേഹവും ഒരു നുള്ള് കവിതയും, പാകമെത്താത്തൊരു ചുംബനവും മാത്രമാണെന്റെ പടിവാതിലിൽ. വേരുകളിണ ചേർന്ന് ജലച്ചിമിഴിൽ നിന്നുമൊരു ഇലക്കുഞ്ഞിനെ തൊട്ടിലാട്ടും പോലെ ജീവൻ മിടിക്കുന്നു. നീ
നീ വരുമ്പോഴേയ്ക്ക്, ഞാനെന്താണ് കരുതിവയ്‌ക്കേണ്ടത്...? ഇത്തിരി സ്നേഹവും ഒരു നുള്ള് കവിതയും, പാകമെത്താത്തൊരു ചുംബനവും മാത്രമാണെന്റെ പടിവാതിലിൽ. വേരുകളിണ ചേർന്ന് ജലച്ചിമിഴിൽ നിന്നുമൊരു ഇലക്കുഞ്ഞിനെ തൊട്ടിലാട്ടും പോലെ ജീവൻ മിടിക്കുന്നു. നീ
നീ വരുമ്പോഴേയ്ക്ക്,
ഞാനെന്താണ്
കരുതിവയ്‌ക്കേണ്ടത്...?
ഇത്തിരി സ്നേഹവും
ഒരു നുള്ള് കവിതയും,
പാകമെത്താത്തൊരു
ചുംബനവും മാത്രമാണെന്റെ
പടിവാതിലിൽ.
വേരുകളിണ ചേർന്ന്
ജലച്ചിമിഴിൽ നിന്നുമൊരു
ഇലക്കുഞ്ഞിനെ
തൊട്ടിലാട്ടും പോലെ
ജീവൻ മിടിക്കുന്നു.
നീ വരുമെന്നോർക്കുമ്പോഴേയ്ക്ക്
എന്തൊക്കെയാണ്!
മിണ്ടിവന്നപ്പോഴേയ്ക്ക്
ഇറക്കിവിടപ്പെട്ടൊരു വാക്ക്,
തിരിഞ്ഞു നോക്കി
ചിരി തൂവി,
നിന്നെയെതിരേൽക്കാൻ
വഴിത്താലവുമായി
ഒതുങ്ങി നിൽക്കുന്നു.
നിലാവ് ചാലിച്ച സ്മിതം
ഓർമ്മ വഴുതിവീണ
നദിക്കണ്ണുകൾ.
നിന്നെ കോരിയെടുക്കുന്ന
എന്റെയഗാധത!
ദീർഘവിരഹത്തിന്റെ കായലിലേക്ക്
നിന്റെ വിരൽത്തോണി!
നാം പോകയാണ്,
അതിരു തീണ്ടാത്ത
പുഴപ്പരപ്പിലൂടെ.