തിരികെ വരുമോ – ഷബീബ് എഴുതിയ കവിത
അത്രമേൽ പ്രിയപ്പെട്ടവരെ പെട്ടെന്നൊരു നാൾ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ., അകന്നകന്ന് മാറുമ്പോൾ അരുതെന്നോതാൻ പോലുമാകാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ., ഒരു തിരിഞ്ഞു നോട്ടമാശിച്ച് പോയവഴിയേ കാത്തു നിന്നിട്ടുണ്ടോ., ഒടുക്കം, തിരികെ വരില്ലെന്നറിയുമ്പോൾ കണ്ണുതുടച്ച് തിരിഞ്ഞു
അത്രമേൽ പ്രിയപ്പെട്ടവരെ പെട്ടെന്നൊരു നാൾ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ., അകന്നകന്ന് മാറുമ്പോൾ അരുതെന്നോതാൻ പോലുമാകാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ., ഒരു തിരിഞ്ഞു നോട്ടമാശിച്ച് പോയവഴിയേ കാത്തു നിന്നിട്ടുണ്ടോ., ഒടുക്കം, തിരികെ വരില്ലെന്നറിയുമ്പോൾ കണ്ണുതുടച്ച് തിരിഞ്ഞു
അത്രമേൽ പ്രിയപ്പെട്ടവരെ പെട്ടെന്നൊരു നാൾ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ., അകന്നകന്ന് മാറുമ്പോൾ അരുതെന്നോതാൻ പോലുമാകാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ., ഒരു തിരിഞ്ഞു നോട്ടമാശിച്ച് പോയവഴിയേ കാത്തു നിന്നിട്ടുണ്ടോ., ഒടുക്കം, തിരികെ വരില്ലെന്നറിയുമ്പോൾ കണ്ണുതുടച്ച് തിരിഞ്ഞു
അത്രമേൽ പ്രിയപ്പെട്ടവരെ പെട്ടെന്നൊരു നാൾ
നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ.,
അകന്നകന്ന് മാറുമ്പോൾ അരുതെന്നോതാൻ
പോലുമാകാതെ നിസ്സഹായനായി
നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ.,
ഒരു തിരിഞ്ഞു നോട്ടമാശിച്ച് പോയവഴിയേ
കാത്തു നിന്നിട്ടുണ്ടോ.,
ഒടുക്കം,
തിരികെ വരില്ലെന്നറിയുമ്പോൾ കണ്ണുതുടച്ച്
തിരിഞ്ഞു നടക്കേണ്ടി വന്നിട്ടുണ്ടോ.,
എല്ലാം നല്ലതിനെന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച്
വരണ്ട ചുണ്ടുകളിൽ പുഞ്ചിരി വിരിയിച്ചിട്ടുണ്ടോ.,
ആ വക്കു പൊട്ടിയ ചിരിക്കു പിന്നിലെ
നീറ്റലാറ്റാൻ ഓർമ്മകളെ ആട്ടിയോടിച്ചിട്ടുണ്ടോ.,
എത്ര മറന്നാലും
അല്ല മറന്നെന്ന് നടിച്ചാലും
ഇടക്കൊരു ഇടവപ്പാതി മഴയായ്
തകര്‍ത്തു പെയ്യുന്ന ഓർമ്മപ്പെയ്ത്തിൽ
കണ്ണടച്ചു നിന്ന് നനഞ്ഞു കുതിർന്നിട്ടുണ്ടോ.,
ആ പെയ്ത്തിൽ ചോർന്നൊലിച്ച നൊമ്പരത്തുള്ളികൾ
ഹൃദയത്തിൽ വിള്ളലു വീഴ്ത്തിയിട്ടുണ്ടോ.,
അതെ, ഉറപ്പ്..
ഉളളിന്റെയുള്ളിൽ അത്രമേലാഴത്തിൽ
നീയവരെ സൂക്ഷിച്ചു വച്ചിരുന്നു..
ഹൃദയ കോണിൽ വേരുറച്ചുപോകുമാറാഴത്തിൽ...