മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലത്തെയും ‘ഹോട്ട്’ ടോപ്പിക് ആയിരുന്നു സിനിമയിലെ റൊമാന്റിക് രംഗങ്ങൾ. സീമ നായികയായെത്തിയ അവളുടെ രാവുകൾ, സിൽക്ക് സ്മിതയുടെ ‘ഏഴിമല പൂഞ്ചോല’, വൈശാലിയിലെ ‘ഇന്ദ്ര നീലിമയോലും,’ ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുന രതി പരാഗം’ എന്നിവയെല്ലാം...

മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലത്തെയും ‘ഹോട്ട്’ ടോപ്പിക് ആയിരുന്നു സിനിമയിലെ റൊമാന്റിക് രംഗങ്ങൾ. സീമ നായികയായെത്തിയ അവളുടെ രാവുകൾ, സിൽക്ക് സ്മിതയുടെ ‘ഏഴിമല പൂഞ്ചോല’, വൈശാലിയിലെ ‘ഇന്ദ്ര നീലിമയോലും,’ ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുന രതി പരാഗം’ എന്നിവയെല്ലാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലത്തെയും ‘ഹോട്ട്’ ടോപ്പിക് ആയിരുന്നു സിനിമയിലെ റൊമാന്റിക് രംഗങ്ങൾ. സീമ നായികയായെത്തിയ അവളുടെ രാവുകൾ, സിൽക്ക് സ്മിതയുടെ ‘ഏഴിമല പൂഞ്ചോല’, വൈശാലിയിലെ ‘ഇന്ദ്ര നീലിമയോലും,’ ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുന രതി പരാഗം’ എന്നിവയെല്ലാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലത്തെയും ‘ഹോട്ട്’ ടോപ്പിക് ആയിരുന്നു സിനിമയിലെ റൊമാന്റിക് രംഗങ്ങൾ. സീമ നായികയായെത്തിയ അവളുടെ രാവുകൾ, സിൽക്ക് സ്മിതയുടെ ‘ഏഴിമല പൂഞ്ചോല’, വൈശാലിയിലെ ‘ഇന്ദ്ര നീലിമയോലും,’ ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുന രതി പരാഗം’ എന്നിവയെല്ലാം ആരാധകർക്കിടയിൽ ഹിറ്റ് ആയെങ്കിലും അതിലെ ചൂടൻ രംഗങ്ങളെ വിമർശിക്കാനും ഒട്ടേറെപ്പേരെത്തി. 2005 ൽ ബ്ലെസി ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ ‘തന്മാത്ര’യിൽ കിടപ്പറ രംഗമുള്ളതിനാൽ അന്നത്തെ മുൻനിര നടിമാരിൽ പലരും ആ സിനിമയിൽ അഭിനയിക്കുന്നതിന് വിമുഖത കാട്ടി.

എന്നാൽ അവിടെനിന്ന് മലയാള സിനിമ ഒരുപാട് വളർന്ന് മായാനദിയും ബിരിയാണിയുമൊക്കെ വരെ എത്തി നിൽക്കുന്നു. അനുരാഗബദ്ധരായ കമിതാക്കളിൽനിന്ന് ഇരുട്ടിലേക്കും കറങ്ങുന്ന ഫാനിലേക്കും കുതിച്ചു പായുന്ന കുതിരയിലേക്കുമെല്ലാം തെന്നിമാറിയിരുന്ന ക്യാമറ ഇന്ന് കിടപ്പറ രംഗങ്ങളിലേക്കു നേരേ കയറിച്ചെല്ലുന്നു.

ADVERTISEMENT

സജിൻ ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്ത, രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട ‘ബിരിയാണി’ ആരംഭിക്കുന്നത് നായികയും നായകനും തമ്മിലുള്ള രതിരംഗത്തിൽ നിന്നാണ്. മരം പോലെ മലർന്നു കിടക്കുന്ന ഖദീജയെ നസീർ ഭോഗിക്കുന്നു. അയാളുടെ വൺസൈഡ് ‘കലാപരിപാടിക്ക്’ ശേഷം അവൾ ആസ്വദിച്ചു കൊണ്ട് സ്വയംഭോഗം ചെയ്യുന്നു. നഗ്നതയും വയലൻസും മലയാള സിനിമ ഇതുവരെ കാണാത്ത സ്വാഭാവികതയോടെ ചിത്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. മൂന്ന് സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രണയവും സെക്സും അവതരിപ്പിച്ച ‘ആണും പെണ്ണും’ സിനിമയും ശ്രദ്ധിക്കപ്പെട്ടു.

പ്രതീകാത്മക രംഗങ്ങളോടു വിട പറഞ്ഞ് മലയാള സിനിമയിൽ ലൈംഗികത നേരിട്ടു ചിത്രീകരിക്കാൻ തുടങ്ങിയതോടെ സിനിമയിൽ സെക്സ് സീനുകൾക്കും പ്രാധാന്യം വർധിച്ചു. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ റിലീസായ ശേഷം മലയാളി ഗൂഗിളിൽ കൂടുതൽ തിരഞ്ഞ വാക്കുകളിലൊന്ന് ഫോർ പ്ലേ ആയിരുന്നു. ശരിയായി ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത ഒരു സമൂഹത്തെ കൂടിയാണ് ഈ സേർച്ച് ലിസ്റ്റ് വ്യക്തമാക്കുന്നത്. ഇത്തരം സമൂഹത്തിനു മുന്നിലേക്ക് മാറിയ കഥാപരിസരവുമായി എത്തുമ്പോൾ സിനിമയിലെ പ്രണയ, രതി സീനുകളുടെ ചിത്രീകരണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

ബോളിവുഡിൽ സെക്സ് സീനുകൾക്കായി ഇന്റമസി ഡയറക്ടർ എന്ന പുതിയ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ട് ഏറെക്കാലമായിട്ടില്ല. ദീപിക പദുകോൺ നായികയായെത്തുന്ന ‘ഗെഹ്‌രായിയാം’ സിനിമയുടെ പോസ്റ്ററിലാണ് പുതിയ തസ്തിക ഇന്ത്യയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇന്റിമസി ഡയറക്ടർ നേഹ വ്യാസ് എന്ന പേരു കണ്ടതോടെ ആരാണ് ഇന്റിമസി ഡയറക്ടർ എന്ന അന്വേഷണവും വർധിച്ചു. ഇന്റിമസി സീനുകളുടെ ചിത്രീകരണത്തെക്കുറിച്ചും ഇന്റിമസി ഡയറക്ടറുടെ ആവശ്യകതയെക്കുറിച്ചും മനോരമ ഓൺലൈനോട് നേഹ വ്യാസ് സംസാരിക്കുന്നു.

∙ ആരാണ് ഇന്റിമസി ഡയറക്ടർ ?

ADVERTISEMENT

ഇന്റിമസി ഡയറക്ടർ എന്നാണ് ഇന്ത്യയിൽ അറിയപ്പെടുന്നതെങ്കിലും രാജ്യാന്തര തലത്തിൽ ഇന്റിമസി കോ ഓർഡിനേറ്റർ എന്നാണ് പറയുന്നത്. ഇന്റിമസി ഡയറക്ടർ ആണെങ്കിലും ഇന്റിമസി കോ ഓർഡിനേറ്റർ ആയാലും ഇന്റിമസി കോച്ചായാലും ഇന്റിമസി പ്രഫഷനൽസ് എല്ലാം ഒരേ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. സിനിമയുടെ സ്വഭാവം അനുസരിച്ച് ജോലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുമെന്നുമാത്രം. ഇന്റിമസി ഡയറക്ടർ ഇന്റിമസി സീനുകൾ ഡയറക്ട് ചെയ്യും. ഇന്റിമസി കോഓർഡിനേറ്റർ ആകുമ്പോൾ അത്തരം രംഗങ്ങളിലെ കോസ്റ്റ്യൂം, പ്രൊഡക്‌ഷൻ എന്നിവ മാനേജ് ചെയ്യണം.

പരസ്പരം അടുപ്പമില്ലാത്തവർക്ക് ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോൾ മാനസിക സംഘർഷമുണ്ടാകാം. ഇത് ലഘൂകരിച്ച് സീനുകൾ മനോഹരമാക്കുകയാണ് പ്രധാന ലക്ഷ്യം. ലൈംഗിക സീനുകൾ അഭിനയിക്കുന്നതിൽ അഭിനേതാക്കളിൽ പലരും ഇന്നും വിമുഖത കാട്ടാറുണ്ട്. വീട്ടുകാരെയും സമൂഹത്തെയും നിലനിൽപിനെയും പേടിച്ചാണ് അത്. ലൈഗിക വിദ്യാഭ്യാസം കിട്ടാത്ത സമൂഹവും ഇത്തരം സീനുകളെ പലപ്പോഴും സിനിമയുടേതായ അർഥത്തിൽ എടുക്കാൻ തയാറാകില്ല. അഭിനേതാക്കൾക്ക് ഉണ്ടാവുന്ന ട്രോമ കുറച്ച്, സുരക്ഷിത അന്തരീക്ഷത്തിൽ അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കുകയും മാനസികമായി അവരെ അതിന് സജ്ജരാക്കുകയുമാണ് ഇന്റിമസി കോച്ച് ചെയ്യുന്നത്.

സിനിമയിലെ പ്രണയ രംഗങ്ങളെ കൂടുതൽ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇന്റിമസി ഡയറക്ടർ അഥവാ ഇന്റിമസി ഗ്രൂമർ ചെയ്യുന്നത്. റൊമാൻസ് മാത്രമല്ല ഇവിടെയുള്ളത്. മാതൃസ്നേഹം, സഹോദര സ്നേഹം, സൗഹൃദം എന്നിവയെല്ലാം ഇന്റിമസി സീനുകളാണ്. അവ തന്മയത്വത്തോടെ അഭിനയിക്കണമെങ്കിൽ അഭിനേതാക്കൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണം. ഇതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

∙ അഭിനേതാക്കൾക്കിടയിലെ കെമിസ്ട്രി സിനിമയുടെ വിജയത്തിൽ പ്രധാനമാണല്ലോ, ഇത് മെച്ചപ്പെടുത്തുന്നത് എങ്ങനെയാണ്?

ADVERTISEMENT

അഭിനേതാക്കൾക്കിടയിലെ കെമിസ്ട്രി വർധിപ്പിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആദ്യം അവർക്ക് വർക്‌ഷോപ്പുകൾ നൽകും. ഞങ്ങൾ അവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കും. അവരുടെ മുഖഭാവങ്ങൾ, പോസിറ്റീവ്സ് ആൻഡ് നെഗറ്റീവ്സ് എല്ലാം മനസ്സിലാക്കിയാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്. സഹോദര സ്നേഹം, മാതൃസ്നേഹം ഇതെല്ലാം വ്യത്യസ്തമാണ്. അഭിനയത്തിലും ഇത് പ്രകടമാകണം. അതിന് ആദ്യം അഭിനേതാക്കൾ തമ്മിൽ അടുപ്പവും സ്ക്രീൻ കെമിസ്ട്രിയും വേണം. ഇത് കൂട്ടാനുള്ള ആക്ടിവിറ്റികൾ നടത്തും.

∙ സെക്സ് സീനുകൾക്കായുള്ള മുന്നൊരുക്കങ്ങൾ ?

ആദ്യം സീൻ എന്താണെന്ന് നടീനടൻമാരോടു പറയും. എല്ലാം തുറന്നു പറയാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ സംസ്കാരം ലൈംഗികതയെ കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ട് ഇത്തരം സീനുകളിൽ അഭിനയിക്കാൻ പലരും വിമുഖത കാട്ടും. പരമാവധി ആളുകളെ കുറച്ചാണ് ഷൂട്ടിങ്. നടീനടൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും. ഒപ്പം ഒരുതരത്തിലുള്ള ലൈംഗിക ചൂഷണവും നടക്കാതിരിക്കാനും ശ്രദ്ധിക്കണം. സീനുകളുടെ ഒഴുക്ക് നഷ്ടപ്പെടാതെയാണ് ഇവ ചിത്രീകരിക്കേണ്ടത്. ഇന്റിമസി കിറ്റുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ബോഡി ടേപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം സീനുകൾ എടുക്കുന്നത്. ഓരോരുത്തരുടെയും സ്കിനിന്റെ നിറത്തിനനുസരിച്ച് ബോഡി ടേപ്പുകൾ ഉപയോഗിക്കും. സ്വയംഭോഗം ചെയ്യുന്ന സീനിൽ കൃത്രിമമായി ഉണ്ടാക്കിയ ലൈംഗിക അവയവത്തിന്റെ മാതൃക നൽകിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സീനുകൾ ചിത്രീകരിക്കുമ്പോൾ നടീനടൻമാർക്കിടയിൽ പലാറ്റെ ബോൾ ഉപയോഗിക്കും. അഭിനേതാക്കൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാനാണ് ഞങ്ങളുടെ ശ്രമം.

∙ മീടൂ മൂവ്മെന്റും ഇന്റിമസി ഡയറക്ടറും തമ്മിലുള്ള ബന്ധം?

സിനിമയുടെ പിന്നാമ്പുറങ്ങളിലെ ലൈംഗിക പീഡനത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പതിവു സ്വഭാവം പുറത്തു കൊണ്ടുവന്നതാണ് മീടു മൂവ്മെന്റ്. സെക്സ് സീനുകളുടെ ചിത്രീകരണം പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പ്രശ്നവും ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയർന്നു. സ്ത്രീ അഭിനേതാക്കൾ സെറ്റിൽ അവരുടെ ക്ഷേമത്തിന് പ്രഫഷനൽ സംരക്ഷണം ആവശ്യപ്പെട്ടു തുടങ്ങി. ഇതോടെയാണ് പുതിയ തസ്തികയുടെ ആവശ്യം സിനിമാ ലോകത്ത് സൃഷ്ടിക്കപ്പെടുന്നത്. 2018 മുതൽ ലണ്ടനിൽ ചിത്രീകരണത്തിന് ഇന്റിമസി ഡയറക്ടർമാർ എത്തിത്തുടങ്ങിയിരുന്നു. 2019ൽ നെറ്റ്ഫ്ലിക്സ് ‘സെക്സ് എജ്യൂക്കേഷൻ’ പുറത്തിറക്കിയത് ഇന്റിമസി ഡയറക്ടറെ ഉപയോഗിച്ചാണ്. സിനിമാ സൈറ്റിൽ ഒരു തരത്തിലുമുള്ള ലിംഗ വിവേചനം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. സ്ത്രീ, പുരുഷ, ട്രാൻസ് വിവേചനങ്ങൾ ഒന്നും ആവശ്യമില്ല. എല്ലാവരും മനുഷ്യരാണ്, എല്ലാവർക്കും തുല്യ അവകാശങ്ങളാണുള്ളത്.

∙ ഇന്റിമസി ഡയറക്ടറുടെ സാധ്യതകൾ എന്തെല്ലാം?

വലിയ സാധ്യതയാണുള്ളത്. പരസ്യം, ഒടിടി, സിനിമ ഇവിടങ്ങളിലെല്ലാം ജോലി സാധ്യതയുണ്ട്. ഇന്റിമസി ഡയറക്ടേഴ്സിന് എല്ലാ വിഷയങ്ങളിലും ധാരണ ഉണ്ടായിരിക്കണം. മനഃശാസ്ത്രം, ചലച്ചിത്ര നിർമാണം, സെൻസർഷിപ്പ് നിയമങ്ങൾ ഇതിലെല്ലാം അവർക്ക് അറിവുണ്ടായിരിക്കും. സിനിമ എന്ന മാധ്യമം കാലത്തിനനുസരിച്ച് മാറുകയാണ്.

∙ മലയാള സിനിമകൾ കാണാറുണ്ടോ?

എനിക്ക് കേരളവുമായി ചെറിയൊരു ബന്ധം ഉണ്ട്. എന്റെ എക്സ് ഹസ്ബന്റ് കൊച്ചിക്കാരനാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് എന്നെ ഏറ്റവും സ്വാധീനിച്ച മലയാള ചിത്രം. ഒരു തരത്തിൽ പറഞ്ഞാൽ അത് എന്റെ ജീവിതം കൂടിയാണ്. രാജസ്ഥാനിലാണ് ഞാൻ ജനിച്ചത്. കൊച്ചിയിലുള്ള വ്യക്തിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. കുറേനാൾ ഞാൻ കൊച്ചിയിൽ ജീവിച്ചിരുന്നു. ഏതാണ്ട് സിനിമയിലെ അതേ അവസ്ഥയായതിനാൽ വിവാഹ മോചനം നേടി. ഇപ്പോൾ സന്തോഷത്തോടെ ജോലി ചെയ്ത് സ്വന്തം കാലിൽ ജീവിക്കുന്നു.


എന്റെ അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അവർ എന്റെ പ്രഫഷൻ മനസ്സിലാക്കി. എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ അനുവദിച്ചു. അതിൽ ഞാൻ ഭാഗ്യവതിയാണ്. കേരളത്തിൽ ജീവിച്ചിരുന്നതു കൊണ്ട് മലയാള സിനിമയെക്കുറിച്ച് കുറേയൊക്കെ ആറിയാം. മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും പാർവതി തിരുവോത്തിനെയും ആണ് ഇഷ്ടം. കുമ്പളങ്ങി നൈറ്റ്സും ജോജിയും കണ്ടിരുന്നു. മലയാള സിനിമയും കേരള സംസ്കാരവും കേരളത്തിലെ ആഹാരവും ഒക്കെ ഇഷ്ടമാണ്.