ഒരൊറ്റ ഡയലോഗു കൊണ്ട് മലയാളികളുടെ ചിരിക്കൂട്ടിലേയ്ക്ക് കയറി വന്ന യുവനടനാണ് ഡെയ്ൻ ഡേവിസ് എന്ന തൃശൂരുകാരൻ. ചുള്ളന്മാർക്കും ചുള്ളത്തിമാർക്കും ഡെയ്ൻ എന്നാൽ ഡിഡി ആണ്. കോമഡി പരിപാടിയിൽ കാമുകനായി തിളങ്ങിയ ഡിഡി അതുവരെ മലയാളി കാണാത്ത നർമ്മ മുഹൂർത്തങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ,

ഒരൊറ്റ ഡയലോഗു കൊണ്ട് മലയാളികളുടെ ചിരിക്കൂട്ടിലേയ്ക്ക് കയറി വന്ന യുവനടനാണ് ഡെയ്ൻ ഡേവിസ് എന്ന തൃശൂരുകാരൻ. ചുള്ളന്മാർക്കും ചുള്ളത്തിമാർക്കും ഡെയ്ൻ എന്നാൽ ഡിഡി ആണ്. കോമഡി പരിപാടിയിൽ കാമുകനായി തിളങ്ങിയ ഡിഡി അതുവരെ മലയാളി കാണാത്ത നർമ്മ മുഹൂർത്തങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരൊറ്റ ഡയലോഗു കൊണ്ട് മലയാളികളുടെ ചിരിക്കൂട്ടിലേയ്ക്ക് കയറി വന്ന യുവനടനാണ് ഡെയ്ൻ ഡേവിസ് എന്ന തൃശൂരുകാരൻ. ചുള്ളന്മാർക്കും ചുള്ളത്തിമാർക്കും ഡെയ്ൻ എന്നാൽ ഡിഡി ആണ്. കോമഡി പരിപാടിയിൽ കാമുകനായി തിളങ്ങിയ ഡിഡി അതുവരെ മലയാളി കാണാത്ത നർമ്മ മുഹൂർത്തങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരൊറ്റ ഡയലോഗു കൊണ്ട് മലയാളികളുടെ ചിരിക്കൂട്ടിലേയ്ക്ക് കയറി വന്ന യുവനടനാണ് ഡെയ്ൻ ഡേവിസ് എന്ന തൃശൂരുകാരൻ. ചുള്ളന്മാർക്കും ചുള്ളത്തിമാർക്കും ഡെയ്ൻ എന്നാൽ ഡിഡി ആണ്. കോമഡി പരിപാടിയിൽ കാമുകനായി തിളങ്ങിയ ഡിഡി അതുവരെ മലയാളി കാണാത്ത നർമ്മ മുഹൂർത്തങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ, എന്ന ഡയലോഗ് കൊണ്ട് ഡിഡി അടയാളപ്പെടുത്തിയത്, ഒരു മറുപടി പോലും ലഭിക്കാഞ്ഞിട്ടും വഴിവക്കിൽ കാത്തുനിൽക്കുന്ന എല്ലാ കാമുകന്മാരുടെയും മാനസികാവസ്ഥയെ ആയിരുന്നു. തൃശൂർ ഭാഷയിൽ സരസമായി വർത്തമാനം പറയുന്ന ഡിഡിയെ അങ്ങനെ മലയാളികൾ ഇഷ്ടപ്പെടാൻ തുടങ്ങി. 

 

ADVERTISEMENT

പണ്ടു കണ്ടിട്ടും കാണാതെ പോയവരൊക്കെ ഇപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയെന്ന് തുറന്നു പറയുകയാണ് ഡിഡി. വാലന്റൈൻസ് ദിന സ്പെഷൽ ചാറ്റ് ഷോയിൽ നായിക നായകൻ പരിപാടിയിലൂടെ ശ്രദ്ധേയരായ ആൻ സലിം, മീനാക്ഷി, ആമിന എന്നിവർക്കൊപ്പം വാലന്റൈൻസ് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഡിഡി. 

 

"സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആരോടും ആ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല. പണ്ട് അയച്ച ഗുഡ് മോർണിങ്, ഗുഡ് ആഫ്റ്റർനൂൺ മെസേജുകൾക്ക് ഇപ്പോഴാണ് മറുപടി കിട്ടുന്നത്. സിനിമകളൊക്കെ കാണുന്നുണ്ടെന്നും നന്നായി വരട്ടെയെന്നുമൊക്കെ അവർ പറയുമ്പോൾ സന്തോഷം തോന്നും. ഉള്ളിലൊരു മധുര പ്രതികാരത്തിന്റെ ഫീൽ. അത്രേയുള്ളൂ," ഡിഡി പങ്കു വച്ചു. 

 

ADVERTISEMENT

ആദ്യം ലഭിച്ച പ്രണയലേഖനം

 

പ്രേമം എന്നു പറഞ്ഞാൽ തന്നെ പൈങ്കിളി ആണെന്നാണ് ആൻ സലിമിന്റെ നിലപാട്. 'പ്രേമം ഈസ് പൈങ്കിളി', ആൻ സലിം പറയുന്നു. അങ്ങനെയെങ്കിൽ പ്രേമലേഖനം കിട്ടിയിട്ടുണ്ടോ എന്നായി മീനാക്ഷി. അതിനു മനോഹരമായ മറുപടി പറഞ്ഞത് ഡെയ്ൻ ആയിരുന്നു. 

 

ADVERTISEMENT

"എനിക്ക് അങ്ങനെ പ്രേമലേഖനം എന്നു പറയാൻ പറ്റില്ല, എന്നാലും ഒരു എഴുത്ത് കിട്ടിയിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് ആശുപത്രിയിൽ കിടക്കുകയായിരുന്നു. ഞാൻ ഐസിയുവിന്റെ പുറത്ത് ടെൻഷൻ അടിച്ചു കാത്തു നിൽക്കുന്ന സമയത്ത് ഒരു പെൺകുട്ടിയും അമ്മയും എന്നെ കടന്നുപോയി. ആ പെൺകുട്ടി എന്നെ തിരിച്ചറിഞ്ഞു. പക്ഷേ, ഞാൻ ഐസിയുവിന്റെ മുൻപിൽ ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ അവർ ഒന്നും പറയാതെ അങ്ങനെ പോയി. പക്ഷേ, ആ പെൺകുട്ടി എവിടെ നിന്നോ ഒരു പേനയും പേപ്പറും സംഘടിപ്പിച്ച് എനിക്കു വേണ്ടി ഒന്നു രണ്ടു വരികൾ എഴുതി. പിന്നെ എന്റെ അടുത്തു വന്ന് ഒന്നും മിണ്ടാതെ ആ പേപ്പർ തന്നിട്ടു പോയി. അതിൽ പേരൊക്കെ ഉണ്ടായിരുന്നു. എന്റെ പരിപാടികൾ കാണാറുണ്ടെന്നും നന്നാവുന്നുണ്ടെന്നും പറഞ്ഞു. കത്ത് എന്ന രീതിയിൽ ഇതു മാത്രമേ കിട്ടിയിട്ടുള്ളൂ," ഡെയ്ൻ പറഞ്ഞു. 

 

വാലന്റൈൻസ് ദിന ചിന്തകളും തമാശകളും പങ്കുവച്ചാണ് നാൽവർ സംഘം പ്രണയദിനത്തിലെ വർത്തമാനക്കൂട്ട് ആഘോഷമാക്കിയത്. നായിക നായകൻ റിയാലിറ്റി ഷോയ്ക്ക് ശേഷം സിനിമകളും പരിപാടികളുമായി തിരക്കിലാണ് എല്ലാവരും. എങ്കിലും സൗഹൃദത്തിനും പ്രണയത്തിനും എപ്പോഴും സമയമുണ്ട്, യുവതാരങ്ങൾ കൂട്ടിച്ചേർത്തു.