സഹായ അഭ്യര്‍ഥനയിൽ പരിഹാസ കമന്റ്; മറുപടിയുമായി ജോയ് മാത്യു
മഴക്കെടുതിയിലും പ്രളയദുരിതത്തിലും പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവർക്ക് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും നേരിട്ടുമായി എത്തുന്നതും. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി ഇതിനെതിരെ
മഴക്കെടുതിയിലും പ്രളയദുരിതത്തിലും പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവർക്ക് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും നേരിട്ടുമായി എത്തുന്നതും. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി ഇതിനെതിരെ
മഴക്കെടുതിയിലും പ്രളയദുരിതത്തിലും പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവർക്ക് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും നേരിട്ടുമായി എത്തുന്നതും. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി ഇതിനെതിരെ
മഴക്കെടുതിയിലും പ്രളയദുരിതത്തിലും പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവർക്ക് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും നേരിട്ടുമായി എത്തുന്നതും. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി ഇതിനെതിരെ രംഗത്തെത്തുന്നുമുണ്ട്.
ഇത്തരക്കാർക്ക് ചുട്ടമറുപടിയുമായി എത്തുകയാണ് നടൻ ജോയ് മാത്യു. കണ്ണൂര്‍ ജില്ലയിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗായിക സയനോര ഫെയ്സ്ബുക്കിൽ കുറിപ്പ എഴുതിയിരുന്നു. തുടർന്ന് ജോയ് മാത്യു ഇതേ കുറിപ്പ് തന്റെ പേജിലും പങ്കുവച്ചു. എന്നാല്‍ ഈ പോസ്റ്റിനെ പരിഹസിച്ച് ഒരാൾ എഴുതിയ കമന്റ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചു. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്നായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയില്‍പ്പെട്ട താരം ഇയാള്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് ജോയ് മാത്യു കുറിച്ചത്.