തുണികൊടുത്തു നന്മ ചെയ്ത നൗഷാദ്; ഹൃദയസമ്മാനവുമായി ഡാവിഞ്ചി സുരേഷ്
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. നടൻ ഗിന്നസ് പക്രുവാണ് ഈ മനോഹര ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നൗഷാദിന്റെ രൂപം വസ്ത്രങ്ങളാൽ അദ്ദേഹം നിർമിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമത്തിലൂടെ
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. നടൻ ഗിന്നസ് പക്രുവാണ് ഈ മനോഹര ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നൗഷാദിന്റെ രൂപം വസ്ത്രങ്ങളാൽ അദ്ദേഹം നിർമിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമത്തിലൂടെ
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. നടൻ ഗിന്നസ് പക്രുവാണ് ഈ മനോഹര ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നൗഷാദിന്റെ രൂപം വസ്ത്രങ്ങളാൽ അദ്ദേഹം നിർമിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമത്തിലൂടെ
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. നടൻ ഗിന്നസ് പക്രുവാണ് ഈ മനോഹര ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
നൗഷാദിന്റെ രൂപം വസ്ത്രങ്ങളാൽ അദ്ദേഹം നിർമിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്.
ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദാണ് കച്ചവടത്തിനായിവച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നൽകിയത്.
നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുന്നുണ്ട്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി.