മിമിക്രി കലാവേദിയിലും ടെലിവിഷൻ ചാനലിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയ പ്രതിഭയാണ് രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യർഥിച്ച് നിർമാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ

മിമിക്രി കലാവേദിയിലും ടെലിവിഷൻ ചാനലിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയ പ്രതിഭയാണ് രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യർഥിച്ച് നിർമാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രി കലാവേദിയിലും ടെലിവിഷൻ ചാനലിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയ പ്രതിഭയാണ് രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യർഥിച്ച് നിർമാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രി കലാവേദിയിലും ടെലിവിഷൻ ചാനലിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയ പ്രതിഭയാണ് രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യർഥിച്ച് നിർമാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

ADVERTISEMENT

ശാന്തിവിള ദിനേശിന്റെ കുറിപ്പ് വായിക്കാം:

 

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....!

 

ADVERTISEMENT

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......!

 

രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ ......!രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്.....!

 

ADVERTISEMENT

പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.

 

അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്. എ.കെ. ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു. ചെയ്യാം എന്ന മറുപടിയും വന്നു. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്.ശ്രമങ്ങൾ തുടരാം.

 

രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾ എങ്കിലും നൽകണം ഈ അവസരത്തിൽ. ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം.

 

എന്ന് ശാന്തിവിള ദിനേശ്.

 

A S Rajeev

A/c No. 10120100187644

IFSC Code FDRL0001012

Federal Bank

Kalamassery Branch

Kochi

 

അവതരിപ്പിക്കാനിരുന്ന ടെലിവിഷൻ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു തുടക്കം. ആൻജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടർന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയിൽ, അസുഖമെല്ലാം മാറിയെന്നും പരിപാടികൾ അവതരിപ്പിക്കാമെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകൾ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാർ. 

 

തുടർന്നു നടത്തിയ പരിശോധനയിൽ രാജീവിന് ഓർമകൾ നഷ്ടപ്പെടുന്നതായി കണ്ടെത്തി. രാജീവിനോടു കൂടുതൽ സംസാരിച്ചും ഓർമകൾ പങ്കുവച്ചും അദ്ദേഹത്തെ പഴയ നിലയിലേക്കു കൊണ്ടുവരാനാകുമെന്നു ഡോക്ടർമാർ നിർദേശിച്ചതായി സഹോദരി സാജിത പറഞ്ഞു. 

 

കൂട്ടുകാരെത്തി അദ്ദേഹത്തെ പഴയ കാലത്തേക്ക് നയിക്കുന്നു. ഒ. രാജഗോപാൽ, വെള്ളാപ്പള്ളി നടേശൻ, എ.കെ. ആന്റണി തുടങ്ങിയവരെ അനുകരിച്ചു രാജീവ് അവതരിപ്പിച്ച മിമിക്രി പരിപാടികൾ തുടർച്ചയായി ടിവിയിൽ കാണിക്കുമായിരുന്നു. ശാരീരികമായി മറ്റൊരു തകരാറുമില്ലാതെ കളമശേരിയിലെ വീട്ടിൽ കഴിയുന്ന രാജീവിനെ പഴയ നിലയിലെത്തിക്കാൻ വീട്ടുകാരും കൂട്ടുകാരും ഒന്നിച്ചു ശ്രമിക്കുന്നുണ്ടായിരുന്നു.