നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓർമകളുമായി ഷെയ്ന്‍ നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.’–അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ൻ കുറിച്ചു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓർമകളുമായി ഷെയ്ന്‍ നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.’–അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ൻ കുറിച്ചു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓർമകളുമായി ഷെയ്ന്‍ നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.’–അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ൻ കുറിച്ചു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓർമകളുമായി ഷെയ്ന്‍ നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.’–അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ൻ കുറിച്ചു.

 

ADVERTISEMENT

രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്.

 

ADVERTISEMENT

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

 

ADVERTISEMENT

ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്.

 

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്.

 

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തൃശുവപേരൂർ ക്ലിപ്തം ആണ് അവസാനസിനിമ. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.