‘അവൻ നുണപറയുകയാണ്’; പൃഥ്വിയുടെ മൈക്ക് മേടിച്ച് രഞ്ജിത്ത്; വിഡിയോ
ഈ ഗെറ്റപ്പ് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ ?’ പൃഥ്വിരാജിനോട് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ്. ഉടൻ പൃഥ്വിയുടെ മറുപടി: ‘അല്ല, ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുളള ഗെറ്റപ്പാ’. അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിനു വേണ്ടി നീട്ടി വളർത്തിയ താടി ലുക്കിലാണ്
ഈ ഗെറ്റപ്പ് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ ?’ പൃഥ്വിരാജിനോട് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ്. ഉടൻ പൃഥ്വിയുടെ മറുപടി: ‘അല്ല, ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുളള ഗെറ്റപ്പാ’. അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിനു വേണ്ടി നീട്ടി വളർത്തിയ താടി ലുക്കിലാണ്
ഈ ഗെറ്റപ്പ് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ ?’ പൃഥ്വിരാജിനോട് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ്. ഉടൻ പൃഥ്വിയുടെ മറുപടി: ‘അല്ല, ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുളള ഗെറ്റപ്പാ’. അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിനു വേണ്ടി നീട്ടി വളർത്തിയ താടി ലുക്കിലാണ്
ഈ ഗെറ്റപ്പ് പുതിയ പടത്തിനു വേണ്ടിയുള്ളതാണോ ?’ പൃഥ്വിരാജിനോട് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ്. ഉടൻ പൃഥ്വിയുടെ മറുപടി: ‘അല്ല, ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുളള ഗെറ്റപ്പാ’. അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിനു വേണ്ടി നീട്ടി വളർത്തിയ താടി ലുക്കിലാണ് പൃഥ്വി പ്രസ് മീറ്റിൽ പങ്കെടുത്തത്. അയ്യപ്പനും കോശിയിലെ സഹതാരങ്ങളായ രഞ്ജിത്തും ബിജു മേനോനും പൃഥ്വിക്കൊപ്പം പ്രസ് മീറ്റിൽ പങ്കെടുത്തു.
പൃഥ്വിയുടെ താടി ലുക്ക് മറ്റേതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ഇപ്പോൾ തനിക്ക് സിനിമയൊന്നുമില്ലെന്നും അതുകൊണ്ടാണ് ഈ ലുക്ക് വച്ച് നടക്കുന്നതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ പൃഥ്വി പറയുന്നത് നുണയാണെന്നും ആട്ജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും കൂടെ വന്ന രഞ്ജിത്ത് പറഞ്ഞു.
‘അവൻ നിങ്ങളോട് നുണ പറയുന്നതാണ്, ആട് ജീവിതത്തിലേയ്ക്ക് ഒരുങ്ങുകയാണ് പൃഥ്വി. അതും ശരീരം കൊണ്ട്. ബെന്യാമിന്റെ നോവൽ ബ്ലെസിയെന്ന മിടുക്കനായ സംവിധായകൻ സിനിമയാക്കുന്നു. ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഇനി ഇവൻ മെലിഞ്ഞ് വളർന്ന താടിയൊക്കെയായി മരുഭൂമിയിൽ ആടുകൾക്കൊപ്പം ജീവിക്കാൻ പോകുകയാണ്.’–രഞ്ജിത്ത് പറഞ്ഞു.