നടൻ ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ്
ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ്
ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ്
ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.
വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ബിക്രംജീത്. ആർമിയിൽനിന്ന് വിരമിച്ച അദ്ദേഹം ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്സീരീസുകളിലും അഭിനയിച്ചിരുന്നു. അനിൽ കപൂറിനൊപ്പമെത്തിയ '24' എന്ന വെബ്സീരിസാണ് ഇതിൽ ശ്രദ്ധേയം.
2003 മുതലാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം ചുവടുമാറ്റിയത്. പിന്നീട് പേജ് 3, കോർപേററ്റ്, റോക്കറ്റ് സിങ്: സെയിൽസ്മാൻ ഒാഫ് ദ് ഇയർ, മർഡർ 2, ജബ് തക് ഹേ ജാൻ, ചാൻസ് പേ ഡാൻസ്, ടു സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.