ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടത്: രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക പറയുന്നു. ‘ഓഡീഷന് നഗ്ന വിഡിയോ
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക പറയുന്നു. ‘ഓഡീഷന് നഗ്ന വിഡിയോ
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക പറയുന്നു. ‘ഓഡീഷന് നഗ്ന വിഡിയോ
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക പറയുന്നു.
‘ഓഡിഷന് നഗ്ന വിഡിയോ അയയ്ക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡിഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍.’ സാഗരിക സുമന്‍ ആരോപിച്ചു. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മാണവും അനധികൃത ആപുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര.
അശ്ലീല ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിറ്റ് കോടികൾ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശിൽപയ്ക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിർമിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെൻറിൻ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.