സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മഞ്ജു വാരിയരുടെ ജീവൻ അപകടത്തിലാണെന്നും അവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. മഞ്ജുവിനെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിെടയാണ് പ്രശ്നങ്ങളുടെ തുടക്കം.

ADVERTISEMENT

ലൊക്കേഷനിൽ മഞ്ജു വാരിയരോട് സനൽ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടർച്ചയായി ഫോൺ വിളിച്ചു. കോളും വാട്സാപ്പും ബ്ലോക്ക് ചെയ്തപ്പോൾ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നൽകിയിട്ടും ശല്യം തുടർന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീൻഷോട്ടുകൾ സഹിതം മഞ്ജു പരാതി നൽകിയതെന്നു അവരോട് അടുപ്പമുള്ളവർ പറഞ്ഞു.