ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നേര് 25 ദിവസം കൊണ്ടു 100 കോടി ക്ലബ്ബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദർശിപ്പിച്ചാണു നേട്ടം കൊയ്തത്. ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണ്. ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും ആന്റണി

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നേര് 25 ദിവസം കൊണ്ടു 100 കോടി ക്ലബ്ബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദർശിപ്പിച്ചാണു നേട്ടം കൊയ്തത്. ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണ്. ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നേര് 25 ദിവസം കൊണ്ടു 100 കോടി ക്ലബ്ബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദർശിപ്പിച്ചാണു നേട്ടം കൊയ്തത്. ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണ്. ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നേര് 25 ദിവസം കൊണ്ടു 100 കോടി ക്ലബ്ബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദർശിപ്പിച്ചാണു നേട്ടം കൊയ്തത്. ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണ്.

ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചേർന്നു നേര് നിര്‍മിക്കാൻ തീരുമാനമായി. തെലുങ്കിലും തമിഴിലും കന്നഡയിലും അവിടുത്തെ പ്രമുഖ നിർമാതാക്കളോടു കൈകോര്‍ത്താണു നിർമാണം. ആശിർവാദ് സിനിമാസ് നേരിട്ടു വിദേശത്തു റിലീസ് ചെയ്തുവെന്നും മലയാള സിനിമയിലെ പുതിയ തുടക്കമാണ്.

ADVERTISEMENT

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ രാജ്യാന്തര വിതരണവും ആഷിഷ് ആണ് നേരിട്ടു നടത്തുന്നത്. ഫാർസ് ഫിലിംസും ആഷിഷ് ജോ ആന്റണിയുടെ ആശിർവാദ് സിനിമാസ് കമ്പനിയുമായി ചേർന്നാകും ബറോസിന്റെ രാജ്യാന്തര വിതരണം നടത്തുക.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ സിനിമയാണ് ‘നേര്’. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം.  ആഷിഷ് ജോ ആന്റണിയായിരുന്നു സഹ നിർമാതാവ്.

ADVERTISEMENT

അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റ്. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനും നേര് സാക്ഷ്യം വഹിച്ചു. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നായിരുന്നു ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമായത്. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. 

കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ADVERTISEMENT

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.

English Summary:

Mohanlal's Neru Enters Rs 100-Crore Club In Just 8 Day