നമ്മുടെ ഓർമകളിലും ഇങ്ങനെയൊരു അധ്യാപിക ഉണ്ടാകാം; ‘മറവി’ ഹ്രസ്വചിത്രം
വിവേക് കുമാര്‍ കഥയും സംവിധാനവും നിർവഹിച്ച മറവി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരുകൂട്ടം സിഎ വിദ്യാര്‍ത്ഥികള്‍ ആണ് മനോഹരമായ ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ. തന്റെ സുഹൃത്ത് എഴുതിയ ഒരു ട്രാവല്‍ലോഗിനെ ആസ്പദമാക്കിയാണ് സംവിധായകൻ ഈ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. തിരക്കേറിയ
വിവേക് കുമാര്‍ കഥയും സംവിധാനവും നിർവഹിച്ച മറവി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരുകൂട്ടം സിഎ വിദ്യാര്‍ത്ഥികള്‍ ആണ് മനോഹരമായ ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ. തന്റെ സുഹൃത്ത് എഴുതിയ ഒരു ട്രാവല്‍ലോഗിനെ ആസ്പദമാക്കിയാണ് സംവിധായകൻ ഈ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. തിരക്കേറിയ
വിവേക് കുമാര്‍ കഥയും സംവിധാനവും നിർവഹിച്ച മറവി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരുകൂട്ടം സിഎ വിദ്യാര്‍ത്ഥികള്‍ ആണ് മനോഹരമായ ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ. തന്റെ സുഹൃത്ത് എഴുതിയ ഒരു ട്രാവല്‍ലോഗിനെ ആസ്പദമാക്കിയാണ് സംവിധായകൻ ഈ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. തിരക്കേറിയ
വിവേക് കുമാര്‍ കഥയും സംവിധാനവും നിർവഹിച്ച മറവി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരുകൂട്ടം സിഎ വിദ്യാര്‍ത്ഥികള്‍ ആണ് മനോഹരമായ ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ. തന്റെ സുഹൃത്ത് എഴുതിയ ഒരു ട്രാവല്‍ലോഗിനെ ആസ്പദമാക്കിയാണ് സംവിധായകൻ ഈ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്.
തിരക്കേറിയ ജീവിതത്തിനിടയില്‍ പഴയ സ്‌കൂള്‍ ഓര്‍മകളിലേക്ക് തിരിച്ചുപോകുകയാണ് സന്തോഷ് ബാലചന്ദ്രന്‍ എന്ന കഥാപാത്രം. എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ച സന്തോഷിന് കുട്ടിക്കാലത്ത് പൂർണപിന്തുണ നൽകിയ അധ്യാപികയെ വീണ്ടും കാണാൻ ആഗ്രഹം തോന്നുന്നു. അധ്യാപികയെ തേടിയുള്ള യാത്രയും പിന്നീട് അയാൾക്കുണ്ടാകുന്ന പരിവർത്തനങ്ങളുമാണ് പ്രമേയം.
ഡിജിറ്റല്‍ ലോകത്തേക്ക് ചേക്കേറിയ യുവതലമുറയെ ആധുനിക സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ കുടക്കീഴിലേക്ക് എത്തിക്കുകയാണ് ഈ ഹ്രസ്വചിത്രം.
ജസ്റ്റിന്‍ വര്‍ഗീസാണ് മറവിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍.ജെ. ജോസഫ് അന്നംകുട്ടി ജോസും മുന്‍ ആകാശവാണി പ്രോഗ്രാം അനൗണ്‍സര്‍ തങ്കമണി ടീച്ചറും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പ്രിയങ്ക ജോണ്‍, ഋഷികേഷ് അനില്‍കുമാര്‍, രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഹരിഷങ്കര്‍ വേണുഗോപാലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജെയ്‌സ് ജോണ്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. വീ തിങ്ക് ഫിലിംസ് പ്രൊഡ്കഷന്റെ ബാനറില്‍ ബിനു ഇടത്തികരയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.