പെണ്ണനുഭവങ്ങൾ; ചർച്ചയായി ഈ ഹ്രസ്വചിത്രം
പെണ്ണനുഭവങ്ങൾ എന്നൊരു കാര്യമുണ്ട്. സ്ത്രീകൾ മാത്രം അനുഭവിച്ച / അനുഭവിക്കുന്ന കാര്യങ്ങൾ. പലതും കേൾക്കുമ്പോൾ പുരുഷന്മാർക്ക് കെട്ടുകഥകൾ ആയി തോന്നിയേക്കാവുന്ന അല്ലെങ്കിൽ അതിലിപ്പോ എന്താ എന്നു നിസ്സാരവൽക്കരിച്ചേക്കാവുന്നവയാണ്. എന്നാൽ പുരുഷന്റെ ലൈംഗിക ദാരിദ്ര്യങ്ങൾക്ക് ഇരയാവേണ്ടി വരുന്ന സ്ത്രീകളുടെ
പെണ്ണനുഭവങ്ങൾ എന്നൊരു കാര്യമുണ്ട്. സ്ത്രീകൾ മാത്രം അനുഭവിച്ച / അനുഭവിക്കുന്ന കാര്യങ്ങൾ. പലതും കേൾക്കുമ്പോൾ പുരുഷന്മാർക്ക് കെട്ടുകഥകൾ ആയി തോന്നിയേക്കാവുന്ന അല്ലെങ്കിൽ അതിലിപ്പോ എന്താ എന്നു നിസ്സാരവൽക്കരിച്ചേക്കാവുന്നവയാണ്. എന്നാൽ പുരുഷന്റെ ലൈംഗിക ദാരിദ്ര്യങ്ങൾക്ക് ഇരയാവേണ്ടി വരുന്ന സ്ത്രീകളുടെ
പെണ്ണനുഭവങ്ങൾ എന്നൊരു കാര്യമുണ്ട്. സ്ത്രീകൾ മാത്രം അനുഭവിച്ച / അനുഭവിക്കുന്ന കാര്യങ്ങൾ. പലതും കേൾക്കുമ്പോൾ പുരുഷന്മാർക്ക് കെട്ടുകഥകൾ ആയി തോന്നിയേക്കാവുന്ന അല്ലെങ്കിൽ അതിലിപ്പോ എന്താ എന്നു നിസ്സാരവൽക്കരിച്ചേക്കാവുന്നവയാണ്. എന്നാൽ പുരുഷന്റെ ലൈംഗിക ദാരിദ്ര്യങ്ങൾക്ക് ഇരയാവേണ്ടി വരുന്ന സ്ത്രീകളുടെ
പെണ്ണനുഭവങ്ങൾ എന്നൊരു കാര്യമുണ്ട്. സ്ത്രീകൾ മാത്രം അനുഭവിച്ച / അനുഭവിക്കുന്ന കാര്യങ്ങൾ. പലതും കേൾക്കുമ്പോൾ പുരുഷന്മാർക്ക് കെട്ടുകഥകൾ ആയി തോന്നിയേക്കാവുന്ന അല്ലെങ്കിൽ അതിലിപ്പോ എന്താ എന്നു നിസ്സാരവൽക്കരിച്ചേക്കാവുന്നവയാണ്. എന്നാൽ പുരുഷന്റെ ലൈംഗിക ദാരിദ്ര്യങ്ങൾക്ക് ഇരയാവേണ്ടി വരുന്ന സ്ത്രീകളുടെ ജീവിതത്തെ അത്തരം അനുഭവങ്ങളുടെ ട്രോമകൾ എങ്ങനെ ബാധിക്കുന്നു എന്നു പറയുകയാണ് അതുല്യ രാജൻ സംവിധാനം ചെയ്‌ത " ഇനി വരും പൂക്കാലം" എന്ന ഷോർട്ട് ഫിലിം.
ഒട്ടു മിക്ക സ്ത്രീകൾക്കും അവരുടെ ജീവിതത്തിൽ ഒരു പുരുഷ ലൈംഗിക രോഗിയെ നേരിടേണ്ടി വന്നിട്ടുണ്ടാകും. ബസ് സ്റ്റാൻഡിലെ അശ്ലീല നോട്ടങ്ങൾ മുതൽ തുടങ്ങുന്ന അവയിൽ പലതും ചെയ്യുന്ന മനോരോഗ സമൂഹത്തിനാണ് ചികിത്സ വേണ്ടത്, അല്ലാതെ ഇരകൾക്കല്ല എന്നു പറയുകയാണ് ഈ ചിത്രം. ഒരാളോട് തുറന്നു പറയാൻ പോലും സാധിക്കാത്ത ആ അവസ്ഥയിൽ അത്തരം ആഘാതങ്ങളെ മറികടക്കാൻ , ചേർത്തു പിടിക്കാൻ ഒരു പങ്കാളി എത്രത്തോളം ആശ്വാസമാണെന്നും കൂടി പറഞ്ഞു വെക്കുന്നു " ഇനി വരും പൂക്കാലം"
സ്ത്രീകൾ അവരുടെ പെണ്ണനുഭവങ്ങൾ ഉറക്കെ വിളിച്ചു പറയുമ്പോൾ , സമൂഹത്തിന്റെ പുഴുക്കുത്തുകൾ ചൂണ്ടി പറയുമ്പോൾ നാമോരോരുത്തരും കേൾക്കേണ്ടതുണ്ട് എന്ന് കാര്യഗൗരവം വിടാത്ത നർമ്മത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. അതുല്യ രാജൻ എന്ന പുതുമുഖ സംവിധായക ഒരുക്കിയ ഈ ഹ്രസ്വചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഏബ്രിഡ് ഷൈന്റെ സംവിധാന സഹായി ആയ ശിവൻ സി.പി.യാണ്. ആർ മെക്ക് ആസ്‌ട്രേലിയയുടെ ബാനറിൽ വിക്കി പൂക്കാട്ട്, അബ്‌സൻ തോമസ്, ബിജു അതിയാരത്തു, ലിയോ ഫ്രാൻസിസ്, പോൾ പാറോക്കാരൻ എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- ഷിയാസ് ജാസ്, സംഗീതം- പൂജ സൂചിത്രൻ , എഡിറ്റിങ്- സുധിൻ വാസു എന്നിവർ യഥാക്രമം നിർവഹിച്ചിരിക്കുന്നു.