വിമർശകരുടെ വായടപ്പിച്ച് റഹ്മാൻ; മകൾക്കൊപ്പം വീണ്ടും ചിത്രം; കമന്റിട്ട് പ്രിയങ്കാ ചോപ്ര
പര്‍ദയണിഞ്ഞുള്ള മകളുടെ ഫോട്ടോയെ ചൊല്ലി വിവാദം അവസാനിക്കുന്നതിനു മുൻപ് കുടുംബത്തിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് എ.ആർ. റഹ്മാൻ. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിൽ നിന്ന് മകൾ റഹീമക്കൊപ്പമുള്ള ചിത്രങ്ങളാണു റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പുരസ്കാരത്തിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളാണു
പര്‍ദയണിഞ്ഞുള്ള മകളുടെ ഫോട്ടോയെ ചൊല്ലി വിവാദം അവസാനിക്കുന്നതിനു മുൻപ് കുടുംബത്തിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് എ.ആർ. റഹ്മാൻ. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിൽ നിന്ന് മകൾ റഹീമക്കൊപ്പമുള്ള ചിത്രങ്ങളാണു റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പുരസ്കാരത്തിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളാണു
പര്‍ദയണിഞ്ഞുള്ള മകളുടെ ഫോട്ടോയെ ചൊല്ലി വിവാദം അവസാനിക്കുന്നതിനു മുൻപ് കുടുംബത്തിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് എ.ആർ. റഹ്മാൻ. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിൽ നിന്ന് മകൾ റഹീമക്കൊപ്പമുള്ള ചിത്രങ്ങളാണു റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പുരസ്കാരത്തിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളാണു
പര്‍ദയണിഞ്ഞുള്ള മകളുടെ ഫോട്ടോയെ ചൊല്ലി വിവാദം അവസാനിക്കുന്നതിനു മുൻപ് കുടുംബത്തിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് എ.ആർ. റഹ്മാൻ. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിൽ നിന്ന് മകൾ റഹീമക്കൊപ്പമുള്ള ചിത്രങ്ങളാണു റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പുരസ്കാരത്തിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളാണു റഹ്മാന്‍ പങ്കുവച്ചത്.
റഹ്മാൻ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും മകളുടെ മാത്രം ചിത്രവും റഹ്മാൻ പങ്കുവച്ചു. ലേഡി ഗാഗയുടെയും കാമില കബെല്ലോയുടെയും ഗ്രാമി വേദിയിലെ പ്രകടനങ്ങളും റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ചിത്രങ്ങൾക്ക് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മറുപടിയും വൈറലായിരിക്കുകയാണ്. ‘മേക്കിങ് ഇന്ത്യ പ്രൗഡ് സർ’ എന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. റഹ്മാന്റെ ഫോട്ടോയും പ്രിയങ്കയുടെ കമന്റും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
റഹ്മാന്റെ മകൾ പർദയണിഞ്ഞ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തതു കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. സോഷ്യൽ മീഡിയയിൽ റഹ്മാനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വസ്ത്രം ധരിച്ചതെന്നായിരുന്നു റഹ്മാന്റെ മകൾ ഖദീജയുടെ മറുപടി. തന്നെ കുടുംബത്തിലെ ഒരു അംഗം പോലെ കാണുന്നതു കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നായിരുന്നു റഹ്മാന്റെ പ്രതികരണം.