വളർത്തുമൃഗങ്ങൾ പലപ്പോഴും കുടുംബാംഗം പോലെയാണ്. അവയോടു നമുക്ക് പ്രത്യക വാത്സല്യവും സ്നേഹവും തോന്നാറുണ്ട്. ഒരു ദിനം വളർത്തുമൃഗങ്ങളെ പിരിഞ്ഞിരിക്കാൻ പോലും കഴിയാത്തവരുണ്ട്. അത്തരത്തിൽ ഒരു നായയുണ്ട് ഗായിക ചിത്രയ്ക്ക്. ഒരു ദിവസം ചിത്രയുടെ വീട്ടിലെത്തിയ സംഗീത സംവിധായകൻ ശരത്തും ഗായിക റിമി ടോമിയും ഈ നായയെ

വളർത്തുമൃഗങ്ങൾ പലപ്പോഴും കുടുംബാംഗം പോലെയാണ്. അവയോടു നമുക്ക് പ്രത്യക വാത്സല്യവും സ്നേഹവും തോന്നാറുണ്ട്. ഒരു ദിനം വളർത്തുമൃഗങ്ങളെ പിരിഞ്ഞിരിക്കാൻ പോലും കഴിയാത്തവരുണ്ട്. അത്തരത്തിൽ ഒരു നായയുണ്ട് ഗായിക ചിത്രയ്ക്ക്. ഒരു ദിവസം ചിത്രയുടെ വീട്ടിലെത്തിയ സംഗീത സംവിധായകൻ ശരത്തും ഗായിക റിമി ടോമിയും ഈ നായയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങൾ പലപ്പോഴും കുടുംബാംഗം പോലെയാണ്. അവയോടു നമുക്ക് പ്രത്യക വാത്സല്യവും സ്നേഹവും തോന്നാറുണ്ട്. ഒരു ദിനം വളർത്തുമൃഗങ്ങളെ പിരിഞ്ഞിരിക്കാൻ പോലും കഴിയാത്തവരുണ്ട്. അത്തരത്തിൽ ഒരു നായയുണ്ട് ഗായിക ചിത്രയ്ക്ക്. ഒരു ദിവസം ചിത്രയുടെ വീട്ടിലെത്തിയ സംഗീത സംവിധായകൻ ശരത്തും ഗായിക റിമി ടോമിയും ഈ നായയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങൾ പലപ്പോഴും കുടുംബാംഗം പോലെയാണ്. അവയോടു നമുക്ക് പ്രത്യക വാത്സല്യവും സ്നേഹവും തോന്നാറുണ്ട്. ഒരു ദിനം വളർത്തുമൃഗങ്ങളെ പിരിഞ്ഞിരിക്കാൻ പോലും കഴിയാത്തവരുണ്ട്. അത്തരത്തിൽ ഒരു നായയുണ്ട് ഗായിക ചിത്രയ്ക്ക്. ഒരു ദിവസം ചിത്രയുടെ വീട്ടിലെത്തിയ സംഗീത സംവിധായകൻ ശരത്തും ഗായിക റിമി ടോമിയും ഈ നായയെ പേടിച്ച ഓർമകൾ പങ്കുവെക്കുകയാണ് മഴവിൽ മനോരമ ‘പാടാം നമുക്കു പാടാം’ വേദിയിൽ. 

 

ADVERTISEMENT

‘ചേച്ചിയുടെ വീട്ടിൽ സിംഹം പോലെ വലിയൊരു പട്ടിയുണ്ട്. ചേച്ചി അതിനെ പൂട്ടിയിട്ടാലേ ഞാൻ വരുന്നുള്ളു എന്നു പറയും.’ റിമി പറഞ്ഞു. ‘അങ്ങനെ റിമി ഒരിക്കല്‍ വന്നപ്പോൾ അത് മുറിയിൽ നിന്നും പുറത്തു വന്നു. ഉടനെ റിമി ഡൈനിങ് ടേബിളിന്റെ മുകളിലേക്ക് ചാടിക്കയറി’ എന്നുമായിരുന്നു ചിരിയോടെ ചിത്രയുടെ മറുപടി. 

 

ADVERTISEMENT

ആ പട്ടിയെ പറ്റി തനിക്കും ചില ഓർമകളുണ്ടെന്ന് സംഗീത സംവിധായകൻ ശരത്. ‘ഒരിക്കൽ റെക്കോർഡിങ്ങിനിടെ ചേച്ചിയുടെ വീട്ടിൽ പോകാമെന്നു  സൗണ്ട് എൻജിനിയർ ശേഖർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. അയ്യോ അവിടെ ആ പട്ടിയുണ്ട് ശേഖറെ, എനിക്കതിനെ പേടിയാ. ഏയ് കുഴപ്പമില്ല. എനിക്കു പരിചയമുണ്ട്. എന്നായിരുന്നു ശേഖറിന്റെ മറുപടി. അങ്ങനെ ഞങ്ങൾ ചേച്ചിയുടെ വീട്ടിൽ പോയി. അവിടെ അപ്പോൾ ആ പട്ടിയുണ്ടായിരുന്നു. ശേഖർ അതിന്റെ കഴുത്തിൽ തടവിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതൊരു ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ ശേഖറിന്റെ മുഖം വിളറിവെളുത്തു വരികയാണ്. കാരണം കഴുത്തിൽ നിന്നും കയ്യെടുത്താൽ അതു കടിക്കും. ഒടുവിൽ ചേച്ചിയും വിജയൻ ചേട്ടനും വന്നാണ് പട്ടിയെ കൊണ്ടുപോയപ്പോഴാണ് സമാധാനമായത്.’ ശരത് ചിരിയോടെ ഓർത്തു.  

 

ADVERTISEMENT

ലാബ് ഇനത്തിൽപ്പെടുന്ന അതിന്റെ പേര് ബ്ലാക്കി എന്നാണ്. അതൊരുപാവം. ആരെയും ഒന്നും ചെയ്യില്ലെന്നായിരുന്നു ചിത്രയുടെ മറുപടി. പട്ടിയെ കുറിച്ചുള്ള ശരത്തിന്റെയും റിമിയുടെയും സംസാരം സദസ്സിൽ ചിരിപടർത്തി.