‘കണ്ണാടിക്കൂടും കൂട്ടി...’ ; സൂപ്പർഹിറ്റ് ഗാനത്തിന് പുതിയ ഭാവം പകർന്ന് സന മൊയ്തൂട്ടി
ആസ്വാദകരുടെ മനസിൽ എന്നും സൂപ്പർഹിറ്റ് ആയി തന്നെ നിലനിൽക്കുകയാണ് ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതിപ്പൊട്ടും തൊട്ട്....’ എന്ന ഗാനം. രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് മഞ്ജു വാര്യർ അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടു പ്രേക്ഷകരെ അമ്പരിപ്പിച്ച ഗാനമാണിത്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ്
ആസ്വാദകരുടെ മനസിൽ എന്നും സൂപ്പർഹിറ്റ് ആയി തന്നെ നിലനിൽക്കുകയാണ് ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതിപ്പൊട്ടും തൊട്ട്....’ എന്ന ഗാനം. രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് മഞ്ജു വാര്യർ അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടു പ്രേക്ഷകരെ അമ്പരിപ്പിച്ച ഗാനമാണിത്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ്
ആസ്വാദകരുടെ മനസിൽ എന്നും സൂപ്പർഹിറ്റ് ആയി തന്നെ നിലനിൽക്കുകയാണ് ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതിപ്പൊട്ടും തൊട്ട്....’ എന്ന ഗാനം. രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് മഞ്ജു വാര്യർ അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടു പ്രേക്ഷകരെ അമ്പരിപ്പിച്ച ഗാനമാണിത്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ്
ആസ്വാദകരുടെ മനസിൽ എന്നും സൂപ്പർഹിറ്റ് ആയി തന്നെ നിലനിൽക്കുകയാണ് ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതിപ്പൊട്ടും തൊട്ട്....’ എന്ന ഗാനം. രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് മഞ്ജു വാര്യർ അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടു പ്രേക്ഷകരെ അമ്പരിപ്പിച്ച ഗാനമാണിത്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് ഗാനത്തിന് പുതിയ ഭാവം സമ്മാനിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി ഗായിക സന മൊയ്തൂട്ടി.
സന തന്നെ പാടി അഭിനയിച്ചിരിക്കുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. ആലാപന മികവും ചിത്രീകരണ മികവും കൊണ്ട് മുന്നിട്ടു നിൽക്കുകയാണ് ഗാനം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താൻ തിരിച്ചു വരുന്നതെന്നും വരുമ്പോൾ വ്യത്യസ്തമായ എന്തെങ്കിലും ആസ്വാദകർക്കായി സമ്മാനിക്കണമെന്നു തീരുമാനിച്ചിരുന്നു എന്നും പാട്ടു പങ്കു വച്ചു കൊണ്ട് സന സമൂഹമാധ്യമത്തിൽ കുറിച്ചു. സനയുടെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.
‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണം പകർന്നത് വിദ്യാസാഗർ ആണ്. കെ.ജെ.യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെതാണ് വരികൾ. മഞ്ജു വാര്യർക്കൊപ്പം സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.