‘ഞാൻ കോവിഡ് വൈറസുള്ള വായു ശ്വസിക്കാൻ പോകുന്നു'; നിബന്ധനകൾ ലംഘിച്ച് സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ മഡോണ
ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് പോപ് താരം മഡോണ. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവൻ ക്ലെയിന്റെ പിറന്നാൾ പാർട്ടിയിലാണ് മഡോണ പങ്കെടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് ഗായികയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് ആന്റിബോഡി ടെസ്റ്റിന് മഡോണ
ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് പോപ് താരം മഡോണ. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവൻ ക്ലെയിന്റെ പിറന്നാൾ പാർട്ടിയിലാണ് മഡോണ പങ്കെടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് ഗായികയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് ആന്റിബോഡി ടെസ്റ്റിന് മഡോണ
ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് പോപ് താരം മഡോണ. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവൻ ക്ലെയിന്റെ പിറന്നാൾ പാർട്ടിയിലാണ് മഡോണ പങ്കെടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് ഗായികയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് ആന്റിബോഡി ടെസ്റ്റിന് മഡോണ
ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് പോപ് താരം മഡോണ. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവൻ ക്ലെയിന്റെ പിറന്നാൾ പാർട്ടിയിലാണ് മഡോണ പങ്കെടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് ഗായികയുടെ അവകാശവാദം.
കഴിഞ്ഞ ദിവസമാണ് ആന്റിബോഡി ടെസ്റ്റിന് മഡോണ വിധേയയായത്. ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് കോവിഡിനെ പ്രതിരോധിക്കാൻ തന്റെ ശരീരത്തിന് ശേഷിയുണ്ടെന്ന പ്രതികരണവുമായി മഡോണ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലെ തന്റെ ക്വാറന്റീൻ ഡയറിയിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. മഡോണയുടെ വാക്കുകൾ– "കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയിരുന്നു. എന്റെ ശരീരത്തിൽ ആന്റിബോഡിയുണ്ടെന്ന് കണ്ടത്തി. അതുകൊണ്ട്, നാളെ ഞാൻ കാറെടുത്ത് ഒരു ദീർഘദൂര ഡ്രൈവിന് ഇറങ്ങും. ജനാലകൾ തുറന്നിട്ട് കോവിഡ് വൈറസുള്ള വായു ശ്വസിക്കും."
അതേസമയം മഡോണയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിലയിരുത്തി. കോവിഡ് 19നെതിരെ പ്രതിരോധശേഷിയുണ്ടെങ്കിലും രോഗം വരില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്ന് വിദഗ്ദർ പറയുന്നു.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയതിനു ശേഷമാണ് സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ മഡോണ പങ്കെടുത്തത്. മുഖാവരണം ധരിക്കാതെ പാർട്ടിയിൽ പങ്കെടുക്കുന്ന മഡോണയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓൺലൈനായി പിറന്നാൾ പാർട്ടിയിൽ തൽസമയം പങ്കുചേർന്നിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.