സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായ ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകൾ ഉണ്ടായെന്ന് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നാണ് സ്വപ്നയെ പിടികൂടിയത്. എന്നാൽ തന്റെ സ്റ്റുഡിയോയുടെ

സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായ ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകൾ ഉണ്ടായെന്ന് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നാണ് സ്വപ്നയെ പിടികൂടിയത്. എന്നാൽ തന്റെ സ്റ്റുഡിയോയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായ ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകൾ ഉണ്ടായെന്ന് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നാണ് സ്വപ്നയെ പിടികൂടിയത്. എന്നാൽ തന്റെ സ്റ്റുഡിയോയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായ ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകൾ ഉണ്ടായെന്ന് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നാണ് സ്വപ്നയെ പിടികൂടിയത്. എന്നാൽ തന്റെ സ്റ്റുഡിയോയുടെ പേര് ഒക്ടേവ്സ് എന്നാണെന്നും രണ്ടും രണ്ടാണെന്നും കൈലാസ് മേനോൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ADVERTISEMENT

പേരുകൾ തമ്മിലുള്ള സാമ്യം കാരണം തെറ്റിദ്ധാരണകൾ രൂപപ്പെട്ടുവെന്നും അതിനു ശേഷം സുഹൃത്തുക്കളിൽ പലരും തന്നെ വിളിച്ചും മെസേജ് അയച്ചും ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചുവെന്നും കൈലാസ് മേനോൻ കുറിച്ചു. സത്യമായിട്ടും എന്റെ ഗർഭം ഇങ്ങനെയല്ല’ എന്ന ജഗതി ശ്രീകുമാറിന്റെ ഹിറ്റ് ഡയലോഗോടെ വളരെ സരസമായ രീതിയിലാണ് കൈലാസ് മേനോന്‍ കുറിപ്പ് ആരംഭിച്ചത്.  

 

ADVERTISEMENT

‘സത്യമായും എന്റെ ഗർഭം ഇങ്ങനല്ലാ 'ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ' എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സൂർത്തുക്കൾ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് 'ഇത് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടൽ'...ഞമ്മടത് 'ഒക്ടേവ്സ് സ്റ്റുഡിയോ'. അന്നേ എന്റെ പാർട്ണർ പറഞ്ഞതാ വല്ല 'നാദതരംഗിണി', 'ശബ്ദസാഗരം' പോലത്തെ പേര് ഇടാമെന്നു. കേട്ടില്ല’.– കൈലാസ് മേനോൻ കുറിച്ചു.

 

ADVERTISEMENT

കൈലാസ് മേനോന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ‘കൈലാസ കലാനിലയം എന്നോ മറ്റോ പേരിട്ടാൽ പോരായിരുന്നോ’ എന്നും നിങ്ങളറിയാതെ നിങ്ങൾ 'അധോലോകമായി' മാറി’ എന്നുമുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. കമന്റുകൾക്ക് രസകരമായ മറുപടിയും കൈലാസ് മേനോൻ നൽകുന്നുണ്ട്.