93ാം വയസിലും തെളിമയോടെ പാട്ട് ചിട്ടപ്പെടുത്തുന്ന ദക്ഷിണാമൂർത്തി; അപൂർവ വിഡിയോ പങ്കുവച്ച് ചെറുമകൻ
പ്രശസ്ത കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് ചെറുമകനും സംഗീതസംവിധായകനുമായ ദക്ഷിൺ. 93 വയസിന്റെ 'ചെറുപ്പത്തിൽ', ദക്ഷിണാമൂർത്തി ശ്യാമരാഗം എന്ന സിനിമയ്ക്കായി പാട്ടു ചിട്ടപ്പെടുന്നതിന്റെ വിഡിയോ ആണ് ചെറുമകൻ ആരാധകർക്കായി
പ്രശസ്ത കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് ചെറുമകനും സംഗീതസംവിധായകനുമായ ദക്ഷിൺ. 93 വയസിന്റെ 'ചെറുപ്പത്തിൽ', ദക്ഷിണാമൂർത്തി ശ്യാമരാഗം എന്ന സിനിമയ്ക്കായി പാട്ടു ചിട്ടപ്പെടുന്നതിന്റെ വിഡിയോ ആണ് ചെറുമകൻ ആരാധകർക്കായി
പ്രശസ്ത കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് ചെറുമകനും സംഗീതസംവിധായകനുമായ ദക്ഷിൺ. 93 വയസിന്റെ 'ചെറുപ്പത്തിൽ', ദക്ഷിണാമൂർത്തി ശ്യാമരാഗം എന്ന സിനിമയ്ക്കായി പാട്ടു ചിട്ടപ്പെടുന്നതിന്റെ വിഡിയോ ആണ് ചെറുമകൻ ആരാധകർക്കായി
പ്രശസ്ത കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് ചെറുമകനും സംഗീതസംവിധായകനുമായ ദക്ഷിൺ. 93 വയസിന്റെ 'ചെറുപ്പത്തിൽ', ദക്ഷിണാമൂർത്തി ശ്യാമരാഗം എന്ന സിനിമയ്ക്കായി പാട്ടു ചിട്ടപ്പെടുന്നതിന്റെ വിഡിയോ ആണ് ചെറുമകൻ ആരാധകർക്കായി പങ്കുവച്ചത്. അദ്ദേഹത്തിന്റെ വേർപാടിന്റെ ഏഴാം വാർഷികത്തിലായിരുന്നു ഈ അപൂർവ പങ്കുവയ്ക്കൽ.
ശ്യാമരാഗം എന്ന സിനിമയ്ക്കായി ഒരുക്കിയ 'പറയാത്ത വാക്കൊരു' എന്ന ഗാനം ആലപിക്കുന്ന ദക്ഷിണാമൂർത്തി സ്വാമിയെ വിഡിയോയിൽ കാണാം. കൈവിരലുകൾ കൊണ്ട് താളം പിടിച്ചു പാട്ടിലെ വരികൾ തെറ്റാതെ പേപ്പറിൽ നോക്കി പാടുന്ന സ്വാമി! പ്രായത്തിന്റെ അവശതകൾ മാറി നിൽക്കും വിധമാണ് സ്വാമിയുടെ ആലാപനം. 93 വയസിലും ഈണം പാടിക്കൊടുക്കുമ്പോൾ ആ ശബ്ദത്തിന് ചെറുപ്പത്തിന്റെ ചുറുചുറുക്കുണ്ടെന്ന് വിഡിയോ കണ്ട ആരാധകർ പറയുന്നു. 2013–ൽ ശ്യാമരാഗത്തിനായി പാട്ടുകൾ ചിട്ടപ്പെടുത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ദക്ഷിണാമൂർത്തി സ്വാമി അന്തരിച്ചത്.
ശ്യാമരാഗത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ സ്വാമിയുടെ അരികിൽ ഉണ്ടാകാനുള്ള ഭാഗ്യമുണ്ടായിരുന്നെന്ന് ദക്ഷിൺ പറയുന്നു. അന്നു പകർത്തിയ വിഡിയോ ആണ് ദക്ഷിൺ ആരാധകർക്കായി പങ്കുവച്ചത്. സ്വാമിയുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും പലരും നാക്കു കൊണ്ടു പറഞ്ഞുപോകുന്ന കാര്യങ്ങൾ ജീവിതത്തിൽ കണിശമായി പിന്തുടർന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ദക്ഷിൺ അനുസ്മരിച്ചു.
English Summary: V. Dakshinamoorthy last song composing video goes viral