‘ലഹരിക്ക് അടിമ, പലരുമായും ലൈംഗികബന്ധം’; ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ, ഇടപെട്ട് കോടതി
ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി ഭാര്യ ശാലിനി തൽവാർ. ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20
ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി ഭാര്യ ശാലിനി തൽവാർ. ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20
ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി ഭാര്യ ശാലിനി തൽവാർ. ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20
ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി ഭാര്യ ശാലിനി തൽവാർ. ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി രൂപ വരുമാനമുള്ള ഹണി സിങ്, മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവർ പറഞ്ഞു. പല സമയങ്ങളിലും ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി വെളിപ്പെടുത്തി.
ശാലിനി തൽവാറിന്റെ പരാതി പരിശോധിച്ച കോടതി ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് നിർദ്ദേശിച്ചു. ഗായകന്റെ ആരാധകർക്കിടയിലുൾപ്പെടെ സംഭവം ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോടും പ്രചരിക്കുന്ന വാർത്തകളോടും ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.