ചെറുകിടക്കാർക്ക് കടാശ്വാസം പരിഗണനയിൽ
ന്യൂഡൽഹി ∙ കടബാധ്യത നേരിടുന്ന ചെറുകിടക്കാർക്ക് ആശ്വാസമേകാൻ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ സെക്രട്ടറി ഇൻജെറ്റി ശ്രീനിവാസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെടുന്നവരും വാർഷിക വരുമാനം 60000 രൂപയിൽ കവിയാത്തവരുമായ ആളുകളുടെ 35000 രൂപ വരെ മൂല്യമുള്ള ബാധ്യത പരിഹരിക്കാനാണ്
ന്യൂഡൽഹി ∙ കടബാധ്യത നേരിടുന്ന ചെറുകിടക്കാർക്ക് ആശ്വാസമേകാൻ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ സെക്രട്ടറി ഇൻജെറ്റി ശ്രീനിവാസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെടുന്നവരും വാർഷിക വരുമാനം 60000 രൂപയിൽ കവിയാത്തവരുമായ ആളുകളുടെ 35000 രൂപ വരെ മൂല്യമുള്ള ബാധ്യത പരിഹരിക്കാനാണ്
ന്യൂഡൽഹി ∙ കടബാധ്യത നേരിടുന്ന ചെറുകിടക്കാർക്ക് ആശ്വാസമേകാൻ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ സെക്രട്ടറി ഇൻജെറ്റി ശ്രീനിവാസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെടുന്നവരും വാർഷിക വരുമാനം 60000 രൂപയിൽ കവിയാത്തവരുമായ ആളുകളുടെ 35000 രൂപ വരെ മൂല്യമുള്ള ബാധ്യത പരിഹരിക്കാനാണ്
ന്യൂഡൽഹി ∙ കടബാധ്യത നേരിടുന്ന ചെറുകിടക്കാർക്ക് ആശ്വാസമേകാൻ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ സെക്രട്ടറി ഇൻജെറ്റി ശ്രീനിവാസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെടുന്നവരും വാർഷിക വരുമാനം 60000 രൂപയിൽ കവിയാത്തവരുമായ ആളുകളുടെ 35000 രൂപ വരെ മൂല്യമുള്ള ബാധ്യത പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മൈക്രോഫിനാൻസ് അടക്കമുള്ള ധനസ്ഥാപനങ്ങൾ ഇത്തരം കിട്ടാക്കടങ്ങളിൽ ഒരു പങ്ക് എഴുതിത്തള്ളുന്നതു പരിഗണിക്കും. മൂന്നു നാലു വർഷം കൊണ്ട് ആകെ10000 കോടി രൂപയേ ഇങ്ങനെ ധനസ്ഥാപനങ്ങൾ നഷ്ടം സഹിക്കേണ്ടിവരൂ. ഒരിക്കൽ ഈ കടാശ്വാസ സഹായം കിട്ടുന്നയാൾക്ക് 5 വർഷത്തേക്ക് പിന്നെ അപേക്ഷിക്കാനാവില്ല, സ്വന്തമായി പാർപ്പിടം ഉള്ളവർക്ക് ഇളവു നൽകില്ല എന്നിങ്ങനെ കർശന മാനദണ്ഡങ്ങൾ സ്വീകരിക്കും.
പാപ്പരത്ത നിയമത്തിന്റെ പരിധിയിലെ വ്യക്തിഗത കടനിവാരണ വ്യവസ്ഥകൾ പ്രകാരമാകും നടപടികൾ.