റജിസ്ട്രേഷൻ ഇല്ലാത്ത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കും
തിരുവനന്തപുരം∙ റജിസ്ട്രേഷൻ ഇല്ലാത്ത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനം. ജീവനക്കാർക്ക് ലൈസൻസും യൂണിഫോമും ഏർപ്പെടുത്തും. എല്ലാ ഹൗസ് ബോട്ടുകളിലും ജിപിഎസ് സംവിധാനം നിർബന്ധമാക്കും. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയ്‌ലറ്റ്
തിരുവനന്തപുരം∙ റജിസ്ട്രേഷൻ ഇല്ലാത്ത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനം. ജീവനക്കാർക്ക് ലൈസൻസും യൂണിഫോമും ഏർപ്പെടുത്തും. എല്ലാ ഹൗസ് ബോട്ടുകളിലും ജിപിഎസ് സംവിധാനം നിർബന്ധമാക്കും. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയ്‌ലറ്റ്
തിരുവനന്തപുരം∙ റജിസ്ട്രേഷൻ ഇല്ലാത്ത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനം. ജീവനക്കാർക്ക് ലൈസൻസും യൂണിഫോമും ഏർപ്പെടുത്തും. എല്ലാ ഹൗസ് ബോട്ടുകളിലും ജിപിഎസ് സംവിധാനം നിർബന്ധമാക്കും. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയ്‌ലറ്റ്
തിരുവനന്തപുരം∙ റജിസ്ട്രേഷൻ ഇല്ലാത്ത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനം. ജീവനക്കാർക്ക് ലൈസൻസും യൂണിഫോമും ഏർപ്പെടുത്തും. എല്ലാ ഹൗസ് ബോട്ടുകളിലും ജിപിഎസ് സംവിധാനം നിർബന്ധമാക്കും.
ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയ്‌ലറ്റ് സ്‌ഥാപിക്കും. ആലപ്പുഴയിലും കുമരകത്തുമുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ നവീകരിക്കും. റജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിനു കീഴിലുള്ള ബോട്ട് ജെട്ടികളിൽ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
അഗ്നിബാധ നിയന്ത്രിക്കാനായി ഫയർ ബോട്ടുകൾ വാങ്ങാനും യോഗം തീരുമാനിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, കെടിഡിസി എംഡി കൃഷ്ണ തേജ എന്നിവർ പങ്കെടുത്തു.