പുതിയ റേഷൻ കാർഡുകാർക്കും ലൈഫ് പദ്ധതിയിൽ ചേരാം
തിരുവനന്തപുരം ∙ റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട അർഹതയുള്ളവരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ച അർഹതയുള്ളവരെ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ മിഷൻ യോഗത്തിലാണു തീരുമാനം. 2017ലെ
തിരുവനന്തപുരം ∙ റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട അർഹതയുള്ളവരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ച അർഹതയുള്ളവരെ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ മിഷൻ യോഗത്തിലാണു തീരുമാനം. 2017ലെ
തിരുവനന്തപുരം ∙ റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട അർഹതയുള്ളവരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ച അർഹതയുള്ളവരെ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ മിഷൻ യോഗത്തിലാണു തീരുമാനം. 2017ലെ
തിരുവനന്തപുരം ∙ റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട അർഹതയുള്ളവരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ച അർഹതയുള്ളവരെ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ മിഷൻ യോഗത്തിലാണു തീരുമാനം. 2017ലെ സർവേയിൽ ഒഴിവായ അർഹരെ കണ്ടെത്താനുള്ള മാർഗരേഖയ്ക്കു അംഗീകാരം നൽകി. ഭവന നിർമാണത്തിനു 500 കോടി രൂപ കൂടി വായ്പ എടുക്കും.
പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭൂമിയുള്ളതും ഇല്ലാത്തതുമായ ഗുണഭോക്താക്കളുടെ പട്ടിക മിഷനു കൈമാറിയിട്ടുണ്ട്. ഇവ പരിശോധിച്ച് ജൂൺ 15 ന് അകം അന്തിമമാക്കും. എല്ലാ പദ്ധതികളും 2021 ഫെബ്രുവരിക്കു മുൻപായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.